നിരോധിത കാലയളവിലെ ചെമ്മീൻ പിടിത്തം: പിടിയിലായ നാല് ഇന്ത്യക്കാരെ നാടുകടത്തും

മനാമ: നിരോധിത കാലയളവിലെ ചെമ്മീൻ പിടിച്ച അഞ്ചുപേർ കസ്റ്റഡിയിൽ. ഒരു സ്വദേശിയും നാല് ഇന്ത്യക്കാരുമാണ് പിടിയിലായിട്ടുള്ളത്. ബഹ്റൈനിക്ക് ഒരു മാസം തടവിന് ലോവർ ക്രിമിനൽ കോടതി ഉത്തരവിട്ടു.

നാല് ഇന്ത്യക്കാരെ 10 ദിവസം റിമാൻഡ് ചെയ്യാനും കോടതി ഉത്തരവുണ്ട്. ചെമ്മീനും ചെമ്മീൻ പിടിക്കുന്നതിന് ഉപയോഗിച്ച വലയും ബോട്ടും കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.

ഇവരിൽനിന്നും 60 കിലോ ചെമ്മീനാണ് പിടിച്ചെടുത്തത്. നിരോധിത ബോട്ടും ട്രോൾ വലയും ചെമ്മീൻ പിടിക്കാൻ ഉപയോഗിച്ചതായി പ്രതികൾ സമ്മതിച്ചു. ഖോർഫാഷ്ത് മേഖലയിൽനിന്നാണ് നാല് ഇന്ത്യൻ പൗരന്മാരെ കോസ്റ്റ് ഗാർഡ് പിടികൂടിയത്. സ്‌പോൺസറായ സ്വദേശിക്ക് ഒരു മാസത്തെ തടവും ശിക്ഷ വിധിച്ചു. ഇന്ത്യൻ പൗരന്മാരിൽ ഒരാൾക്ക് 200 ദീനാർ പിഴയും വിധിച്ചിട്ടുണ്ട്.

Tags:    
News Summary - Prawn catch during prohibited period: Four Indians arrested Will deliver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.