മനാമ: സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈൻ നടത്തിയ ശാസ്ത്രപ്രതിഭ പരീക്ഷ 2023 ഫലം പ്രഖ്യാപിച്ചു. അദിലിയ റമദാ ഹോട്ടലിൽ നടന്ന പരിപാടിയിൽ സയൻസ് ഇന്റർനാഷനൽ ഫോറം ഉപദേശകസമിതി ചെയർമാൻ ഡോ. രവി വാര്യർ, ഉപദേശക സമിതി അംഗം ഡോ. ബാബു രാമചന്ദ്രൻ എന്നിവർ ചേർന്നാണ് ഫലം പ്രഖ്യാപിച്ചത്.
ബഹ്റൈനിലെ ഏഴു സ്കൂളുകളിൽനിന്ന് 8993 വിദ്യാർഥികൾ ഒന്നാംഘട്ട പരീക്ഷയിൽ പങ്കെടുത്തു. അതിൽനിന്ന് 1875 വിദ്യാർഥികൾ രണ്ടാംഘട്ട പരീക്ഷക്ക് യോഗ്യത നേടി. ശാസ്ത്രപ്രതിഭ പരീക്ഷയുടെ അവസാന ഘട്ടമായ അഡ്വാൻസ് ലെവലിൽ 86 വിദ്യാർഥികൾ യോഗ്യത നേടിയിരുന്നു.
സെപ്റ്റംബർ 30ന് ഏഷ്യൻ സ്കൂളിൽവെച്ചാണ് അഡ്വാൻസ് ലെവൽ പരീക്ഷ നടന്നത്. ക്വിസ്, സയന്റിഫിക് റീസണിങ്, സയൻസ് എബിലിറ്റി ടെസ്റ്റ്, വൈവാവോസി തുടങ്ങിയ വിവിധ തരത്തിലുള്ള പരീക്ഷാരീതികളാണ് അഡ്വാൻസ് ലെവലിൽ ഉണ്ടായിരുന്നത്. ആറാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാർഥികളിൽ ഓരോ ഗ്രേഡിൽനിന്നും മൂന്നു വിദ്യാർഥികളെയാണ് ശാസ്ത്രപ്രതിഭകളായി തെരഞ്ഞെടുത്തത്.
സയൻസ് ഇന്റർനാഷനൽ ഫോറം പ്രസിഡന്റ് ഡോ. വിനോദ് മണിക്കര അധ്യക്ഷത വഹിച്ച ഉദ്ഘാടനപരിപാടിയിൽ പ്രശാന്ത് ധർമരാജ് സ്വാഗതവും പ്രവീൺ നന്ദിയും പറഞ്ഞു. ശാസ്ത്രപ്രതിഭകളായി തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഭാരതത്തിലെ വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിക്കാനും അവിടെയുള്ള ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കുമെന്ന് സയൻസ് ഇന്റർനാഷനൽ ഫോറം അധികൃതർ അറിയിച്ചു.
ശാസ്ത്രപ്രതിഭകൾ: ഗ്രേഡ് 6: 1. ആദിത്യ മിശ്ര (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), 2. തൻവി തരുൺ (ഏഷ്യൻ സ്കൂൾ), 3. ശാശ്വത് രാജഗോപാൽ (ന്യൂ ഇന്ത്യൻ സ്കൂൾ). ഗ്രേഡ് 7: 1. കുശാഗ്ര ഷാ (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), 2. ജാൻവി കലേഷ് (ന്യൂ മില്ലേനിയം സ്കൂൾ), 3. ശശാൻകിത് രൂപേഷ് അയ്യർ (ഇന്ത്യൻ സ്കൂൾ), 4. നിവേദിത ഹരീഷ് (ന്യൂ ഹൊറൈസൺ സ്കൂൾ). ഗ്രേഡ് 8: 1. വിഹാൻ വികാസ് (ഏഷ്യൻ സ്കൂൾ), 2. മഹിക ചാവ്ല (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ).
3. രാഗവർഷിണി രാഘവൻ (അൽനൂർ ഇന്റർനാഷനൽ സ്കൂൾ). ഗ്രേഡ് 9: 1. പ്രിത സിങ് (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), 2. മെർവിൻ ഇമ്മാനുവൽ ഡിസൂസ (ന്യൂ മില്ലേനിയം സ്കൂൾ), 3. കാഷ്വിശ്രീ ശ്രീമുരുഗൻ (ന്യൂ മില്ലേനിയം സ്കൂൾ). ഗ്രേഡ് 0: 1. അമിത് ദേവൻ (ഇന്ത്യൻ സ്കൂൾ), 2. ആദിത്യൻ നായർ (ഇന്ത്യൻ സ്കൂൾ), 3. റമോണ റോയ് (ന്യൂ മില്ലേനിയം സ്കൂൾ). ഗ്രേഡ് 11: 1. സാൻവി ഷെട്ടി (ന്യൂ മില്ലേനിയം സ്കൂൾ), 2. മയൂഖ രഞ്ജിത്ത് പിള്ള (ഏഷ്യൻ സ്കൂൾ), 3. മോഹക് ജയിൻ (ഇന്ത്യൻ സ്കൂൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.