കുവൈത്ത് സിറ്റി: രണ്ടു ദിവസങ്ങളിലായി ഫുട്ബാള്‍ ആരാധകരിൽ ആവേശം നിറച്ച ആഫ്രോ-ഏഷ്യന്‍ ടൂര്‍ണമെന്റിന് സമാപനം. മലയാളികളും ഇന്ത്യക്കാരും മറ്റു രാജ്യങ്ങളിൽനിന്നുള്ളവരും കളത്തിലിറങ്ങിയ ടൂര്‍ണമെന്റിൽ സോക്കർ ഈജിപ്ത് ജേതാക്കളായി. ഫൈനലിൽ ഗ്വാന എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കിരീട നേട്ടം. ക്വാർട്ടറിൽ ടീം അമ്മാഷിനെ കീഴടക്കി മലയാളി ക്ലബായ ആഫിയ ബേക്കറി എഫ്.സി മൂന്നാം സ്ഥാനം നേടി.
സോക്കർ ഈജിപ്തിന്റെ മുഹമ്മദ് അബ്ദുൽ റഹീം ടോപ്പ് സ്കോററായി. ഇതേ ടീമിന്റെ മെബിദിനെ മികച്ച കളിക്കാരനായും ഗ്വാന എഫ്.സിയുടെ തൗഫീക്ക് മികച്ച ഗോൾകീപ്പറായും തീത്താ മികച്ച ഡിഫന്ററായും തെരഞ്ഞെടുക്കപ്പെട്ടു.
ഹല ഇവന്റ്സും കുവൈത്തിലെ പ്രമുഖ ഫുട്ബാള്‍ അക്കാദമിയായ സ്പോർട്ടി ഏഷ്യയും സഹകരിച്ച് ഫഹാഹീൽ സൂക്ക് സബയിലെ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. വെള്ളിയാഴ്ച ലീഗ് തല മത്സരങ്ങളും ശനിയാഴ്ച ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങളും നടന്നു.
ടൂർണമെന്റിൽ 24 പ്രമുഖ അറബ്-ഏഷ്യന്‍-ആഫ്രിക്കന്‍ സെവൻസ് ഫുട്ബാൾ ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ദേശീയ, സംസ്ഥാന താരങ്ങളോടൊപ്പം വിദേശതാരങ്ങളും കളത്തിലിറങ്ങിയത് കാണികൾക്ക് ആവേശം കൂട്ടി. മത്സരം ആസ്വദിക്കാൻ നിരവധി പേരാണ് എത്തിയത്. ഹല ഇവന്റസ് പ്രതിനിധികളായ വി.എസ്.നജീബ്, ഷാജഹാൻ, സി.എ.ബിജു, ജസ്വിൻ, നബീൽ എന്നിവർ നേതൃത്വം നൽകി.
വിജയികൾക്ക് മംഗോ ഹൈപ്പർ ഓപറേഷൻ മാനേജർ മുഹമ്മദലി ട്രോഫി കൈമാറി. രണ്ടാം സ്ഥാനക്കാർക്ക് സിറ്റി ക്ലിനിക് ഫൈനാൻസ് മാനേജർ അബ്ദുൽ സത്താർ, മാനേജർ സതീഷ്, നിഥിൻ എന്നിവര്‍ ട്രോഫി കൈമാറി. കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.