ഒ.ഐ.സി.സി ഉമ്മൻ ചാണ്ടി അനുശോചന സമ്മേളനത്തിൽ വർഗീസ് പുതുക്കുളങ്ങര സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുശോചന സമ്മേളനം വികാരനിർഭരമായ ഓർമകളുടെ പങ്കുവെക്കലുകൾക്ക് വേദിയായി. യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന സമ്മേളനം ഫാ.ബിജു ജോർജ് പാറക്കൽ, ഹരിപിള്ള, എൻ.കെ. ഖാലിദ് ഹാജി എന്നിവരുടെ ബൈബിൾ, ഗീത, ഖുർആൻ പ്രാർഥന ആലാപനത്തോടെയാണ് ആരംഭിച്ചത്.
നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടിയുമൊത്തുള്ള നിരവധിയായ അനുഭവങ്ങൾ അദ്ദേഹം അനുസ്മരിച്ചു. ജന.സെക്രട്ടറി ജോയി ജോൺ തുരുത്തിക്കര അനുശോചന പ്രമേയം അവതരിപ്പിച്ചു. ഫാ.മാത്യൂസ് എം. മാത്യൂസ്, വി.പി. മുഹമ്മദലി (മെഡക്സ്), ശറഫുദ്ദീൻ കണ്ണേത്ത് (കെ.എം.സി.സി), രതീഷ് (കല), ഇബ്രാഹിം കുന്നിൽ (കെ.കെ.എം.എ), അനീഷ് നായർ (എൻ.എസ്.എസ്), കെ.ആർ.അജി (സാരഥി), അനിയൻ കുഞ്ഞ് പാപ്പച്ചൻ (പ്രവാസി വെൽഫെയർ), പി.ടി. ശരീഫ് (കെ.ഐ.ജി), അനീഷ് എടമുട്ടം (ഐ.സി.എഫ്), സജീവ് കെ. പീറ്റർ, കൃഷ്ണൻ കടലുണ്ടി തുടങ്ങിയവർ സംസാരിച്ചു. ഒ.ഐ.സി.സി നേതാക്കളായ എം.എ. നിസാം, റോയ് കൈതവന, ജോബിൻ ജോസ്, ഷെറിൻ മാത്യു, ജോസ് നൈനാൻ, മാത്യു ചെന്നിത്തല, സജി മണ്ഡലത്തിൽ, ജില്ല കമ്മിറ്റികളെ പ്രതിനിധാനംചെയ്ത് സുരേന്ദ്രൻ മുങ്ങത്ത്, ഷംസു താമരക്കുളം, ബിനോയ് ചന്ദ്രൻ, റിജോ കോശി, ജസ്റ്റിൻ ജോസ്, ബിജോ പി. ആന്റണി, അനു അയ്യപ്പൻ, ജിജോ കാക്കനാട്, റസാഖ് ചെറുതുരുത്തി, കെ. ഇസ്മായിൽ, ജിജു മാത്യു, കെ.പി.എം. അലി, ടി.എം. പ്രജു, അക്ബർ വയനാട്, ഷോബിൻ സണ്ണി, എന്നിവരും എ.ഐ. കുര്യൻ, റിനു കണ്ണാടിക്കൽ (റാന്നി പ്രവാസി അസോസിയേഷൻ), ഷിജു ഓതറ (തിരുവല്ല അസോസിയേഷൻ), ജോൺ മാത്യു (കോന്നി നിവാസി സംഘം) എന്നിവരും സംസാരിച്ചു.
ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജന.സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ സ്വാഗതവും നാഷനൽ കമ്മിറ്റി ട്രഷറർ രാജീവ് നടുവിലേമുറി നന്ദിയും രേഖപ്പെടുത്തി. ജലിൻ തൃപ്രയാർ, റെജി കോരുത്, സൂരജ് കണ്ണൻ, ലിബിൻ മുഴക്കുന്നത്ത്, ചന്ദ്രമോഹൻ, ഷബീർ കൊയിലാണ്ടി, അരുൺ ചന്ദ്രൻ, ഹസീബ്, ഷിജു ചേലേമ്പ്ര, കലേഷ് പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.
കുവൈത്ത് സിറ്റി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ദീർഘകാലം നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഓവർസീസ് എൻ.സി.പി കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു.
എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ നന്മക്കുംവേണ്ടി പ്രവർത്തിച്ച അദ്ദേഹത്തിന്റെ നിര്യാണ വാർത്ത ഏറെ ദു:ഖത്തോടെയാണ് കേരളീയ ജനതയും പ്രത്യേകിച്ച് പ്രവാസ ലോകവും സ്വീകരിച്ചതെന്നും ഒ.എൻ.സി.പി കുവൈത്ത് പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി പറഞ്ഞു. ആഭ്യന്തര കലാപം നടക്കുന്ന കാലത്ത് ലിബിയയില്നിന്നും തുനീഷ്യയില്നിന്നും മലയാളി നഴ്സുമാരെ തിരികെ എത്തിച്ചതുൾപ്പെടെയുള്ള പ്രവാസികൾക്കായുള്ള ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ എന്നും അനുസ്മരിക്കപ്പെടുമെന്ന് ഒ.എൻ.സി.പി നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ വിയോഗം മൂലം വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും കേരള ജനതയുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായും ഭാരവാഹികൾ അറിയിച്ചു. ഒ.എൻ.സി.പി കുവൈത്ത് ജനറൽ സെക്രട്ടറി അരുൾ രാജ്, വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ, സണ്ണി മിറാൻഡ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കുവൈത്ത് സിറ്റി: മുൻ മുഖ്യമന്ത്രിയും ജനകീയനായ സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കുവൈത്ത് വയനാട് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. പച്ചയായ ജീവിതത്തിന് ഉടമയായ നേതാവിന്റെ വിടവാങ്ങൽ നാടിന്റെ തേങ്ങലായി മാറിയെന്നു അനുശോചന യോഗം ഉണർത്തി.മുഖ്യമന്ത്രി ആയിരുന്നപ്പോൾ സംഘടന നടത്തിയ ആദ്യ ചാരിറ്റി അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടിയിൽ വെച്ച് നൽകാൻ സാധിച്ചതു പ്രസിഡന്റ് ബ്ലെസൻ സാമുവൽ അനുസ്മരിച്ചു.
സെക്രട്ടറി ജിജിൽ മാത്യു, മുൻ വർക്കിങ് പ്രസിഡന്റ് അക്ബർ വയനാട്, മുൻ സെക്രട്ടറി ജസ്റ്റിൻ ജോസ്, ട്രഷറർ അജേഷ് സെബാസ്റ്റിൻ എന്നിവർ സംസാരിച്ചു.
കുവൈത്ത് സിറ്റി: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ സെന്റ് തോമസ് പഴയപള്ളി യുവജന പ്രസ്ഥാനം അനുശോചന യോഗം നടത്തി. മലങ്കര ഓർത്തഡോക്സ് സഭയുടെ അഭിമാനമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് യോഗം അനുസ്മരിച്ചു. ഇടവക അഡ്മിനിസ്ട്രേറ്റിവ് വികാരി ഫാ.ഗീവർഗീസ് ജോൺസൺ അധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി. ബിജു സ്വാഗതം പറഞ്ഞു.
മലങ്കര സഭ മാനേജിങ് കമ്മിറ്റി അംഗം പോൾ വർഗീസ്, ഇടവക സെക്രട്ടറി കെ. ജോൺസൺ, മലയാളം ക്ലാസ് കോ. കൺവീനർ ജോർലി എം.ജേക്കബ് എന്നിവർ സംസാരിച്ചു. യുവജന പ്രസ്ഥാന സെക്രട്ടറി റോണി ജോൺ നന്ദി രേഖപ്പെടുത്തി.
യുവജന പ്രസ്ഥാന അംഗങ്ങൾ, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മലയാളം ക്ലാസ് അധ്യാപകർ, കുട്ടികൾ എന്നിവരടക്കം നിരവധി പേർ അനുശോചന യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.