ഐ.സി.എഫ് ജനകീയ സഭ സംഘടിപ്പിച്ച ജനകീയ സദസിൽ നിന്ന്
കുവൈത്ത് സിറ്റി: ടിക്കറ്റ് നിരക്ക് വർധനവിലൂടെയും ഷെഡ്യൂൾ മാറ്റങ്ങളിലൂടെയും വിമാനക്കമ്പനികൾ നടത്തുന്നത് പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഐ.സി.എഫ് 'അവസാനിക്കാത്ത ആകാശച്ചതികൾ' എന്ന പേരിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് അഭിപ്രായപ്പെട്ടു.
ഷെഡ്യൂളുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യുമ്പോൾ നഷ്ടപരിഹാരവും ബദൽ സംവിധാനങ്ങളും ഒരുക്കാൻ ലോകത്തെ മുൻനിര എയർലൈനുകൾ സന്നദ്ധരാകാറുണ്ട്. എന്നാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഇതൊന്നും ബാധകമല്ലെന്ന മട്ടാണ്.
വോട്ടവകാശം, സഞ്ചാര സ്വാതന്ത്ര്യം, സർക്കാർ കാര്യാലയങ്ങളിലെ മാന്യമായ പെരുമാറ്റം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ക്രിയാത്മകമായ സമരമാർഗങ്ങൾ ആവിഷ്കരിക്കണം. പ്രവാസലോകത്തെ വിവിധ മത-രാഷ്ട്രീയ-സാംസ്കാരിക സംഘടനകളുടെ ഏകോപനം സാധ്യമാക്കി ഇക്കാര്യത്തിൽ മുന്നോട്ടു പോകണമെന്നും ആവശ്യപ്പെട്ടു.
സാൽമിയ സുന്നി സെൻററിൽ സംഘടിപ്പിച്ച ജനകീയ സദസ്സിൽ അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. സാലിഹ് കിഴക്കേതിൽ കീനോട്സ് അവതരിപ്പിച്ചു. അബ്ദുല്ല വടകര മോഡറേറ്ററായി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുരേഷ് മാത്തൂർ, ജലിൻ തൃപ്രയാർ, ഡോ. മുഹമ്മദലി, അൻസാരി, ഒ.പി. ഷറഫുദ്ദീൻ, ഹാരിസ് പുറത്തീൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റസാഖ് സഖാഫി പനയത്തിൽ സ്വാഗതവും സമീർ മുസ്ലിയാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.