കുവൈത്ത് സിറ്റി: കനത്ത ചൂടിനൊപ്പം ചൊവ്വാഴ്ച രാജ്യത്ത് വ്യാപകമായി കാറ്റുവീശി. കാറ്റിനൊപ്പം പൊടിപടലങ്ങളും ഉയർന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതം തീർത്തു. ചൂടുകാറ്റ് ശരീരത്തിൽ ഏൽക്കാതെ ഒഴിഞ്ഞുമാറാൻ കാൽനടയാത്രക്കാർ വലഞ്ഞു. നിർത്തിയിട്ട വാഹനങ്ങൾ പൊടിപടലങ്ങളാൽ നിറഞ്ഞു.
വേനലിൽ രാജ്യത്ത് പൊടിക്കാറ്റ് പതിവാണ്. എന്നാൽ, കനത്ത രൂപത്തിൽ ചൊവ്വാഴ്ചയിലെ കാറ്റ് പൊടിപടലങ്ങൾ ഉയർത്താത്തത് ആശ്വാസമായി. മുൻവർഷങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർവരെ വേഗതയിൽ വടക്ക്-കിഴക്കൻ കാറ്റടിച്ചിരുന്നു. മരുപ്രദേശങ്ങളിലും തുറസ്സായ ഇടങ്ങളിലും തുടർച്ചയായി ആറു മണിക്കൂർവരെ കാറ്റുവീശിയ ദിവസങ്ങളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.