കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ രണ്ടര മാസത്തിനിടയില്‍ വൈദ്യുതി ബിൽ കുടിശ്ശികയായി പിരിച്ചെടുത്തത് 150 ദശലക്ഷം ദീനാർ. ഏപ്രിൽ ഒന്നു മുതൽ ജൂണ്‍ പകുതി വരെ കാലയളവിലാണ് ഇത്രയും തുക ഉപഭോക്താക്കളില്‍നിന്ന് ശേഖരിച്ചത്. വൈദ്യുതി ബിൽ അടക്കാത്തവർക്കെതിരെ അധികൃതർ കർശന നടപടികൾ ആരംഭിച്ചിരുന്നു.
വിദേശികൾ രാജ്യം വിടുന്നതിന് മുമ്പ് ജല-വൈദ്യുതി ബിൽ തീർപ്പാക്കണമെന്ന് കർശന നിർദേശമുണ്ട്. കുടിശ്ശിക അടക്കാതെ വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് പോകാൻ കഴിയില്ല. വിമാനത്താവളത്തിലും അതിർത്തികളിലും ഇതിനായുള്ള പരിശോധനകളും നിലവിലുണ്ട്.
ഇതോടെ കുടിശ്ശികയിൽ ഭൂരിഭാഗവും തിരിച്ചെത്തി തുടങ്ങി. വൈദ്യതി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ഓഫിസുകള്‍ വഴിയോ കുടിശ്ശിക അടക്കാൻ കഴിയും. ടെലികമ്യൂണിക്കേഷൻ, ജല-വൈദ്യതി, നീതിന്യായം, ആഭ്യന്തരം തുടങ്ങിയ ഏതെങ്കിലും സർക്കാർ വകുപ്പുകളിലും കുടിശ്ശികയുള്ളവർക്ക് അവ തീർപ്പാക്കാതെ നിലവില്‍ രാജ്യം വിടാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.