കുവൈത്ത് സിറ്റി: ഖത്തറിൽ നടന്ന അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) യോഗത്തിൽ കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയും ഓയിൽ ആക്ടിങ് മന്ത്രിയുമായ നൂറ അൽ ഫസ്സാം പങ്കെടുത്തു.
അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ആഗോള സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനും ഐ.എം.എഫിന്റെ ഭാവി പങ്കിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടപ്പിലാക്കേണ്ട പ്രധാന പരിഷ്കാരങ്ങളും യോഗം ചർച്ച ചെയ്തു. ഫണ്ടിന്റെ മേൽനോട്ടത്തിലും സാമ്പത്തിക വ്യവസ്ഥകളിലും പ്രാഥമിക മാറ്റങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
ദോഹയിൽ ആരംഭിച്ച ജി.സി.സിയുടെ സാമ്പത്തിക, സഹകരണ സമിതിയുടെ 122-ാമത് സെഷന്റെ ഭാഗമായാണ് യോഗം ചേർന്നത്. ഖത്തർ ധനമന്ത്രി അലി അൽ കവാരി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജി.സി.സി ധനകാര്യ-സാമ്പത്തിക മന്ത്രിമാർ, ഐ.എം.എഫ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ, സെൻട്രൽ ബാങ്ക് ഗവർണർമാർ, പ്രധാന അറബ് സംഘടനകളുടെ പ്രതിനിധികൾ, ഡെവലപ്പ്മെറ്റൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.