കുവൈത്ത് സിറ്റി: ലബനാനിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് കുവൈത്ത്. ആക്രമണം ഉടൻ അവസാനിപ്പിക്കണം. മേഖലയുടെ സ്ഥിരതക്ക് ഭീഷണിയായ വിഷയത്തിൽ ഇടപെടാനും കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
ലബനാൻ വിഷയത്തിൽ അറബ് ഐക്യം ഒരുമിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്ത അറബ് ലീഗ് അടിയന്തര യോഗത്തിൽ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ തലാൽ അൽ മുതൈരിയാണ് ഈ കാര്യം വ്യക്തമാക്കിയത്. ലബനാനെതിരെയുള്ള ഇസ്രായേൽ ആക്രമണം തുടരുന്നതിനാൽ അപകടകരമായ സാഹചര്യത്തിലാണ് യോഗം നടക്കുന്നത്.
ലബനാനും ഫലസ്തീനുമെതിരെ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തെ കുവൈത്ത് അപലപിക്കുന്നു. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന ഈ പ്രവൃത്തികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും അൽ മുതൈരി ചൂണ്ടിക്കാട്ടി.
ലബനാനിലെയും ഫലസ്തീനിലെയും ജനങ്ങൾക്ക് അന്താരാഷ്ട്ര സുരക്ഷ നൽകാനും അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ സുരക്ഷാ സമിതിയോടും ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.