ഷുഐബ ഇൻഡസ്ട്രിയൽ ഏരിയയിലെ തീ അണക്കുന്നു

ശനിയാഴ്ച മൂന്നിടത്ത് തീപിടിത്തം

കുവൈത്ത് സിറ്റി: വേനൽ കടുത്തതോടെ രാജ്യത്ത് തീപിടിത്ത കേസുകളുടെ എണ്ണം കൂടി. ശനിയാഴ്ച ഷുഐബ ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിൽ തീപിടിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഏരിയയിലെ ഇൻസുലേഷനും പ്ലാസ്റ്റിക് പൈപ്പുകളും അടങ്ങിയ താൽക്കാലിക വർക്ക് സൈറ്റിലാണ് തീ പടർന്നത്. അപകടത്തിനു പിറകെ ഉയർന്ന കനത്ത പുക ജനങ്ങളെ പരിഭ്രാന്തരാക്കി.

ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനാംഗങ്ങൾ തീ ആളിപ്പടരാതെ നിയന്ത്രിച്ചതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. ജനറൽ ഫയർഫോഴ്‌സ് ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിന്‍റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ശനിയാഴ്ച രാവിലെ മൻഗഫിലെ ഒരു കെട്ടിടത്തിലെ അപ്പാർട്മെന്‍റിലും തീപിടിത്തമുണ്ടായി. അപകടങ്ങൾ കൂടാതെ അഗ്നിരക്ഷ സേന തീ നിയന്ത്രണ വിധേയമാക്കി. വെള്ളിയാഴ്ച രാത്രി ഫർവാനിയയിലെ വീട്ടിലും തീപിടിത്തം ഉണ്ടായി. അപകടങ്ങൾ ഇല്ലാതെ ഇവിടെയും തീയണച്ചു.

Tags:    
News Summary - Fire Accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.