കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്റർനാഷനൽ ഇസ ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ ഗസ്സയില്‍ ഭക്ഷണ വിതരണ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി 1,20,000 പേർക്ക് ഭക്ഷണം വിതരണം ചെയ്യും. പ്രതിദിനം 2000 പേരെന്ന നിലയില്‍ രണ്ട് മാസത്തിനുള്ളിലാണ് പദ്ധതി നടപ്പാക്കുകയെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ബദർ പറഞ്ഞു.പദ്ധതിയുടെ ഭാഗമായി എട്ടു ദശലക്ഷം ലിറ്റർ വെള്ളവും ഗസ്സയില്‍ വിതരണം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. 50,000 കുടുംബങ്ങൾക്ക് പ്രതിമാസം രണ്ട് ദശലക്ഷം ലിറ്റർ ശുദ്ധജലമെന്ന രീതിയിലാണ് വിതരണം ചെയ്യുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇതുവരെയായി കുവൈത്തിലെ വിവിധ സന്നദ്ധ സംഘടനകൾ ഗസ്സയിൽ ആറു മില്യൺ ഡോളറിലധികം ചെലവിട്ട് വിവിധ സഹായങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ഫലസ്തീനിലെ കുട്ടികളും പ്രായമായവരും ഭക്ഷണത്തിന്റെ അഭാവം മൂലം വൻദുരന്തത്തെ അഭിമുഖീകരിക്കുന്നതായി കെ.ആർ.സി.എസ് ചെയർമാൻ ഡോ.ഹിലാൽ അൽ സയർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗസ്സയിലേക്ക് 40 ടൺ മാവ് എത്തിക്കുമെന്ന് കെ.ആർ.സി.എസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.