കുവൈത്ത് സിറ്റി: രാജ്യത്ത് മത്സ്യങ്ങളുടെ വില വർധിക്കുന്നു. മത്സ്യത്തൊഴിലാളികളുടെയും പ്രാദേശിക മത്സ്യങ്ങളുടെയും കുറവ് വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. തൊഴിലാളികളുടെ കുറവ് മാര്‍ക്കറ്റിലേക്കുള്ള മീനിന്റെ വരവ് കുറയാനും പ്രാദേശിക മീനുകള്‍ക്ക് വില കുതിച്ചുയരാനും ഇടയാക്കി. പ്രാദേശികമായി ‘മീഡ്’ എന്നറിയപ്പെടുന്ന മുള്ളറ്റ് മീനിന്റെ വില കുതിച്ചുയര്‍ന്ന് എട്ട് ദിനാറായി. എന്നാല്‍, ഒമാനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മുള്ളൻ മത്സ്യം മൂന്ന് ദിനാറിന് ലഭ്യമാണ്.
നവംബർ 30 വരെ രാജ്യത്ത് മുള്ളറ്റ് ഫിഷിങ് അനുവദിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫിഷ് റിസോഴ്സസ് അറിയിച്ചു. ഇത് വില കുറക്കാൻ ഇടയായേക്കും. രാജ്യത്ത് രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയായാണ് മത്സ്യബന്ധന സമയം. മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നവര്‍ നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.