കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും; പുറത്തിറങ്ങാനാകാതെ ജനം

കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ച കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും രൂപംകൊണ്ടു. രാവിലെ മുതൽ പ്രകടമായ കാറ്റ് മിക്കയിടത്തും പൊടിപടലങ്ങൾ പടർത്തി. മൈതാനങ്ങളിൽനിന്ന് ഉയർന്നുപൊങ്ങിയ കാറ്റിനൊപ്പം പൊടിപടലങ്ങൾ ദൂരങ്ങളിലേക്ക് വരെ വ്യാപിച്ചു.

കാറ്റ് കാഴ്ച കുറക്കാനും മറ്റു പ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിലും പൊടിപടലത്തിന് സാധ്യതയുണ്ടെന്ന് കാലാവസഥ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.അതിനിടെ വെള്ളിയാഴ്ചയും രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെട്ടു. രാജ്യം ഇപ്പോൾ വേനലിലെ മിർസാം സീസണിലൂടെയാണ് കടന്നുപോകുന്നത്.

ഉയർന്ന താപനിലയാണ് ഈ സീസണിന്റെ സവിശേഷത. ഈ ഘട്ടത്തിൽ ചൂട് അതിന്റെ ഏറ്റവും തീവ്രമായ ഉയർച്ചയിലെത്തും. തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കും. മിർസാം സീസണിൽ പകലിന്റെ ദൈർഘ്യം 13 മണിക്കൂറും 36 മിനിറ്റും വരെ നീളും. രാത്രി 11 മണിക്കൂറും 24 മിനിറ്റായി ചുരുങ്ങും. മിർസാം സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും ചെയ്യും.

Tags:    
News Summary - Heavy heat and dusty winds- People can't go out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.