കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിക്കുേമ്പാൾ ആദ്യ ദിവസങ്ങളിൽ ഇന്ത്യയിലേക്ക് വിമാന ഷെഡ്യൂൾ ഇല്ല. ആഗസ്റ്റ് ഒന്നുമുതൽ കുവൈത്ത് എയർവേയ്സ് സർവീസ് നടത്തുന്ന ഒമ്പത് നഗരങ്ങളിൽ ഇന്ത്യയിലെ വിമാനത്താവളങ്ങൾ ഇല്ല. ദുബൈ, മനാമ, ബൈറൂത്ത്, കൈറോ, ലണ്ടൻ, ജനീവ, ഇസ്തംബൂൾ, ബോദ്റം, ട്രബ്സൺ എന്നീ വിമാനത്താവളങ്ങളിലേക്കാൻ ആഗസ്റ്റ് ഒന്നുമുതൽ കുവൈത്ത് എയർവേയ്സ് സർവീസ് നടത്തുന്നത്.
നേരത്തെ ഇന്ത്യയിലെ ഡൽഹി, കൊച്ചി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ അവർ ഷെഡ്യൂൾ ചെയ്തിരുന്നു. ജൂലൈ 31 വരെ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങൾക്കും അനുമതി നിഷേധിച്ചിരിക്കുകയാണ്. തുടർന്നുള്ള ദിവസങ്ങളിലും അനിശ്ചതത്വമുണ്ട് എന്നാണ് പുതുക്കിയ ഷെഡ്യൂൾ സൂചിപ്പിക്കുന്നത്. ഇന്ത്യക്കാരായ ആയിരക്കണക്കിന് പ്രവാസികളാണ് കുവൈത്തിലേക്ക് വരാൻ കഴിയാതെ പ്രയാസത്തിലുള്ളത്.
ജോലി നഷ്ട ഭീഷണി നേരിടുന്നവരും കുടുംബത്തെ ഇവിടെയാക്കി കുറഞ്ഞ ദിവസത്തേക്ക് പോയവരും ഇവരിലുണ്ട്. ഇന്ത്യയിൽ അനിശ്ചിതത്വം നീളുമോ എന്ന ആശങ്ക ഇവരെ നിരാശയിലാക്കുന്നു. എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ വിമാനക്കമ്പനികളും ഇന്ത്യൻ നഗരങ്ങളിലേക്ക് നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും പിൻവലിച്ചിട്ടുണ്ട്. കുവൈത്ത് വിമാനത്താവളത്തിൽ ആദ്യഘട്ടത്തിൽ പ്രതിദിനം 10000 യാത്രക്കാർക്കാണ് സേവനം ഉപയോഗപ്പെടുത്താനാവുക. 30 ശതമാനം ജീവനക്കാരാണ് ജോലിയിലുണ്ടാവുക. പ്രതിദിനം 100 വിമാന സർവീസുകളാണ് പരമാവധി ഉണ്ടാവുക. ആദ്യഘട്ടത്തിൽ രാത്രി പത്തിനും പുലർച്ചെ നാലിനുമിടയിൽ കൊമേഴ്സ്യൽ വിമാനങ്ങൾ ഉണ്ടാവില്ല. ഇതനുസരിച്ച് വിമാനങ്ങളുടെ സമയക്രമം പുനഃക്രമീകരിക്കാൻ വ്യോമയാന വകുപ്പ് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.