ക്രൂഡോയില്‍ ഉല്‍പാദനവും കയറ്റുമതിയും കുറഞ്ഞു

മസ്കത്ത്: ജൂലൈയില്‍ ക്രൂഡോയില്‍ ഉല്‍പാദനവും കയറ്റുമതിയും കുറഞ്ഞതായി എണ്ണ, പ്രകൃതി വാതക മന്ത്രാലയത്തിന്‍െറ കണക്കുകള്‍. പ്രതിദിനം 10,11,125 ബാരല്‍ എന്ന കണക്കില്‍ 3,13,44,885 ബാരല്‍ ക്രൂഡോയിലാണ് ജൂലൈയില്‍ ഉല്‍പാദിപ്പിച്ചത്. ജൂണിനെ അപേക്ഷിച്ച് 0.12 ശതമാനത്തിന്‍െറ കുറവാണ് ഉല്‍പാദനത്തില്‍ ഉണ്ടായത്. ക്രൂഡോയില്‍ കയറ്റുമതിയിലാകട്ടെ 5.23 ശതമാനമാണ് കുറഞ്ഞത്. 
പ്രതിദിനം 8,43,400  ബാരല്‍ എന്ന തോതില്‍ 2,61,45,395 ബാരലാണ് ജൂലൈയില്‍ കയറ്റുമതി ചെയ്തതെന്ന് കണക്കുകള്‍ പറയുന്നു. ചൈന തന്നെയാണ് ഒമാനി ക്രൂഡിന്‍െറ ഏറ്റവും വലിയ ഇറക്കുമതിക്കാര്‍. 88.77 ശതമാനം ക്രൂഡോയിലും ചൈനയിലേക്കാണ് കയറ്റി അയച്ചത്. 
മുന്‍ മാസത്തെ അപേക്ഷിച്ച് ചൈനയിലേക്കുള്ള കയറ്റുമതി നാലുശതമാനം വര്‍ധിച്ചു. തെക്കന്‍ കൊറിയയിലേക്കുള്ള കയറ്റുമതി 2.04 ശതമാനവും ജപ്പാനിലേക്കുള്ളത് 0.02 ശതമാനവും കൂടി. ഇതാദ്യമായി റുമാനിയയിലേക്ക് ഒമാനി ക്രൂഡ് കയറ്റിഅയച്ചു. 3.83 ശതമാനം ക്രൂഡാണ് റുമേനിയയിലേക്ക് കയറ്റിയയച്ചത്. ജൂണിനെ അപേക്ഷിച്ച് എണ്ണവില താഴേക്കുപോയതായും റിപ്പോര്‍ട്ട് പറയുന്നു. 
ജൂണിലെ സെറ്റില്‍മെന്‍റ് വിലയേക്കാള്‍ മൂന്നു ഡോളറാണ് കുറഞ്ഞത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.