മസ്കത്ത്: ബലിപെരുന്നാൾ അവധിദിനങ്ങളിൽ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ബസ് വഴി യാത്ര ചെയ്തത് 1,20,000 ആളുകൾ. 7,000 ആളുകൾ ഫെറിയിലൂടെയും യാത്ര ചെയ്തു. പൊതുഗതാഗതത്തിനോടുള്ള സ്വദേശികളുടെയും വിദേശികളുടെയും വർധിച്ചുവരുന്ന താൽപര്യമാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ മുവാസലാത്തിന് സഹായകമായത്. ചരക്കുകൾ കടത്തലും ഇക്കാലയളവിൽ ഗണ്യമായ വർധനവുണ്ടായി.
വ്യക്തിഗതവും വാണിജ്യപരവുമായ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി. 1,625 ടൺ ചരക്കുകളും കടത്തി. 1,878 വാഹന കൈമാറ്റവും ഉൾപ്പെടുന്നുണ്ട്. പെരുന്നാളിന്റെ രണ്ടാം ദിനത്തിൽ 19,000 ത്തിലധികം യാത്രക്കാരാണ് ബസ് സര്‍വിസുകൾ വഴി യാത്രചെയ്തത്. റൂവി-മബേല റൂട്ടില്‍ 17,800ത്തിലധികം ആളുകളാണ് യാത്ര ചെയ്തത്. ഫെറി സര്‍വിസില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തത് ശന്നാഹ്-മസീറ റൂട്ടിലായിരുന്നു.
5,900 ആളുകളാണ് ഈ റൂട്ടില്‍ യാത്ര ചെയ്തത്. പൊതുഅവധിദിനങ്ങളിലെ മുവാസലാത്തിന്റെ സർവിസ് സാധാരണക്കാരായ ആളുകൾക്കാണ് ഏറെ ഗുണകരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.