മസ്കത്ത്: ഒമാനിൽ കോവിഡ് ആശങ്കയൊഴിഞ്ഞിട്ടില്ലെന്നും ജാഗ്രത ഉറപ്പുവരുത്തണമെന്നും സുപ്രീം കമ്മിറ്റി. പുതിയ രോഗികളുടെ എണ്ണത്തിൽ കുറവ് ദൃശ്യമാണെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിയ നിരക്കിലാണെന്നും ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം വിലയിരുത്തി.
സുപ്രീം കമ്മിറ്റി യോഗം ഒമാനിലെ കോവിഡ് രോഗപകർച്ചയുടെ സാഹചര്യം അവലോകനം ചെയ്തതായി ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ സെൻറർ (ജി.സി) പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും വൈറസ് ബാധയിൽ കുറവ് ദൃശ്യമാണ്. അതേസമയം ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം, പ്രത്യേകിച്ച് തീവ്ര പരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം ഉയർന്ന തോതിലാണെന്നും ജി.സിയുടെ പ്രസ്താവനയിൽ പറയുന്നു. നിരവധി രാജ്യങ്ങളിൽ കോവിഡിെൻറ രണ്ടാം വരവ് ദൃശ്യമാണ്. വാക്സിൻ കണ്ടെത്താത്തതിന് ഒപ്പം നിയന്ത്രണങ്ങൾ ഒഴിവാക്കി വാണിജ്യ പ്രവർത്തനങ്ങൾ പ്രവർത്തനമാരംഭിച്ചതുമാണ് ഇൗ രാജ്യങ്ങളിൽ വീണ്ടും കൂടുതൽ പേർ രോഗബാധിതരാകാൻ കാരണമായത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ മുൻ കരുതൽ നടപടികൾ പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി ആവർത്തിച്ച് ഉണർത്തി. മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനും ഒപ്പം വ്യക്തികളുടെയും കുടുംബങ്ങളുടെയും സഹപ്രവർത്തകരുടെയും സമൂഹത്തിെൻറയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മറ്റ് മാർഗങ്ങൾ കൈകൊള്ളുകയും വേണമെന്ന് ജി.സി പ്രസ്താവനയിൽ അറിയിച്ചു.
മഹാമാരിയെ തുടർന്ന് വിവിധ മേഖലകളിലുണ്ടായ ആഘാതങ്ങളും സുപ്രീം കമ്മിറ്റി ചർച്ച ചെയ്തു. ബന്ധപ്പെട്ട അധികൃതരോട് ഇത് സംബന്ധിച്ച് വേണ്ട നടപടിയെടുക്കാനും സുപ്രീം കമ്മിറ്റി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.