മസ്കത്ത്, സലാല വിമാനത്താവളത്തിൽ ഡ്രൈവ് ത്രൂ കോവിഡ് പരിശോധനാ സംവിധാനവും

മസ്കത്ത്: മസ്കത്ത്, സലാല, സുഹാർ, ദുകം വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനാ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനുള്ള ജോലികൾ അവസാനഘട്ടത്തിലെത്തി നിൽക്കുകയാണെന്ന് ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. ചൈനീസ് കമ്പനിയായ ബി.ജി.െഎയുമായി ചേർന്നാണ് യാത്രക്കാരുടെ പി.സി.ആർ പരിശോധനക്കുള്ള സംവിധാനമൊരുക്കുന്നത്. ഇതോടൊപ്പം മസ്കത്ത്, സലാല വിമാനത്താവളങ്ങളിൽ വാഹനത്തിലിരുന്ന് തന്നെ കോവിഡ് പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ പരിശോധനാ സംവിധാനവും സ്ഥാപിക്കുന്നുണ്ട്. തറാസുദ് പ്ലസ് മൊബൈൽ ആപ്ലിക്കേഷൻ വഴി നേരത്തേ ബുക്ക് ചെയ്യുന്നവർക്ക് ഇവിടെ പരിശോധനക്ക് വിധേയരാകാം. പരിശോധനാ ഫലം 24 മണിക്കൂറിനുള്ളിൽ ആപ്ലിക്കേഷൻ വഴി തന്നെ ലഭ്യമാവുകയും ചെയ്യും.


ഒക്ടോബർ ഒന്നു മുതൽ വിമാന സർവീസ് പുനരാരംഭിക്കുേമ്പാൾ രാജ്യത്ത് വന്നിറങ്ങുന്ന യാത്രക്കാരെല്ലാം സ്വന്തം ചിലവിൽ നിർബന്ധിത പി.സി.ആർ പരിശോധനക്ക് വിധേയരാകണമെന്നതാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിെൻറയും നിബന്ധന. ഇതിെൻറ ഭാഗമായി വിമാനത്താവളത്തിലെ അറൈവൽ വിഭാഗത്തിലാണ് പരിശോധനാ ബൂത്തുകൾ ഒരുക്കുന്നത്. 25 റിയാലാണ് വന്നിറങ്ങുന്ന യാത്രക്കാരുടെയും ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രത്തിലെയും പരിശോധന നിരക്ക്. പരിശോധനയ്ക്കായി തറാസുദ് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം കുറക്കാൻ കഴിയും. പരിശോധന ചെലവ് ആപ്പ് വഴി അടക്കാനും സാധിക്കും. വിമാന ജീവനക്കാരെയും 15 വയസിൽ താഴെയുള്ള കുട്ടികളെയും മാത്രമാണ് നിർബന്ധിത കോവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.


ഏഴ് ദിവസത്തിൽ താഴെ സമയത്തേക്ക് രാജ്യത്ത് താമസിക്കാൻ എത്തുന്നവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ സുരക്ഷാ നടപടിക്രമങ്ങളും പ്രോേട്ടാക്കോളുകളും പാലിച്ച് സന്ദർശനം തുടരാവുന്നതാണ്. ഏഴ് ദിവസത്തിന് മുകളിൽ താമസിക്കുന്നവർ റിസ്റ്റ് ബാൻറ് ധരിക്കുകയും 14 ദിവസത്തെ ക്വാറൈൻറൻ പൂർത്തിയാക്കുകയും വേണം. പരിശോധനാ ഫലം പോസിറ്റീവ് ആയവർ ആരോഗ്യ വകുപ്പിെൻറ നിർദേശപ്രകാരമുള്ള സെൽഫ് െഎസോലേഷനിലേക്ക് പോകണം. ഒക്ടോബർ ഒന്നു മുതൽ ഒമാനിലേക്ക് എത്തുന്ന റസിഡൻറ് വിസയിലുള്ളവർക്ക് ഒരു മാസത്തെ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാണെന്ന നിബന്ധനയുമുണ്ട്.


കോവിഡ് പരിശോധനാ സംവിധാനങ്ങൾക്ക് പുറമെ  മാസ്ക് നിർബന്ധമാക്കൽ, ഉയർന്ന ശരീര താപനില കണ്ടെത്തുന്നതിനുള്ള തെർമൽ സ്കാനറുകൾ സ്ഥാപിക്കൽ, ഹാൻഡ് സാനിറ്റൈസിങ്-ഹാൻഡ് വാഷിങ് സംവിധാനങ്ങൾ സ്ഥാപിക്കുമെന്നും വിമാനത്താവള കമ്പനി അറിയിച്ചു. ഇതോടൊപ്പം വിമാനത്താവള ടെർമിനലിൽ സാമൂഹിക അകലം ഉറപ്പുവരുത്തുകയും ചെയ്യും.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT