മസ്കത്ത്: ഒമാനിൽ സ്വകാര്യ മേഖലയിലെ വിദേശി, സ്വദേശി ജീവനക്കാർക്കും സന്ദർശകർക്കുമായുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി (ധമനി) നടപ്പാക്കുന്നത് നീളും. ഇൗ വർഷം പകുതിയോടെ പദ്ധതി നടപ്പാക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടുത്ത വർഷത്തോടെയാണ് പദ്ധതി നടപ്പാവുകയുള്ളൂ.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഗാർഹിക തൊഴിലാളികളെയും കാർഷിക മേഖലയിലെ തൊഴിലാളികളെയും ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തും. 2021 അവസാനത്തോടെ ഇൗ വിഭാഗങ്ങളിൽ പെട്ട 3.20 ലക്ഷം പേരെ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുകയാണ് ലക്ഷ്യം. ഇൗ വിസകളിൽ പുതുതായി വരുന്ന തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കും. നിലവിലുള്ളവരെ വിസ പുതുക്കുേമ്പാഴായിരിക്കും ഇൻഷുറൻസ് പരിധിയിലേക്ക് കൊണ്ടുവരുക. ടൂറിസ്റ്റുകൾക്കും സന്ദർശകർക്കുമുള്ള നിബന്ധനകൾക്ക് വൈകാതെ രൂപം നൽകുമെന്നും മിഡിലീസ്റ്റ് ഇൻഷുറൻസ് റിവ്യൂ മാസികയിൽ പ്രസിദ്ധീകരിച്ച ഒമാൻ കാപിറ്റൽ മാർക്കറ്റ് അതോറിറ്റി ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിൽ പറയുന്നു. നിലവിൽ സ്വദേശികളും വിദേശികളുമായി അഞ്ച് ലക്ഷത്തോളം പേരാണ് ആരോഗ്യ ഇൻഷുറൻസ് പരിധിയിലുള്ളത്.
ഗാർഹിക തൊഴിലാളികളെയടക്കം ഉൾപ്പെടുത്തുന്നത് വഴി ഇവരുടെ എണ്ണം ഉയരും. ഒമാനിലെ സ്വകാര്യ ആരോഗ്യ മേഖലയുടെയും ഇൻഷുറൻസ് മേഖലയുടെയും സുസ്ഥിര വളർച്ച ഉറപ്പുവരുത്തുന്നതിനും അന്താരാഷ്ട്ര നിക്ഷേപങ്ങളടക്കം ആകർഷിക്കുന്നതിനുമുള്ള ദേശീയ തല കർമ പദ്ധതിയാണ് 'ധമനി'യെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയിലെ ഇൻഷുറൻസ് വിഭാഗം വൈസ് പ്രസിഡൻറ് അഹ്മദ് അൽ മഅ്മരിയും എക്സ്പർട്ട് അഡ്വൈസർ ഡോ. മുഹമ്മദ് ഗസാലിയും അഭിമുഖത്തിൽ പറയുന്നു.
ഗാർഹിക തൊഴിലാളികൾ, കാർഷിക തൊഴിലാളികൾ, സന്ദർശകർ എന്നിവർക്ക് ഒപ്പം സ്വകാര്യ മേഖലയിെല സ്വദേശി, വിദേശ തൊഴിലാളികളും ആശ്രിതരും പദ്ധതി പരിധിയിൽ ഉൾപ്പെടും. അടിസ്ഥാന ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് പദ്ധതി.പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള ഇലക്ട്രോണിക് ഹെൽത്ത് പ്ലാറ്റ്ഫോം രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള കരാർ നൽകിയിട്ടുണ്ട്.
ഇതിെൻറ ആദ്യഘട്ടം അടുത്ത വർഷം പകുതിയോടെ മാത്രമാണ് പൂർണമായി പ്രവർത്തന സജ്ജമാവുകയുള്ളൂ. ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള സംവിധാനമാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാവുക.രണ്ടാം ഘട്ടത്തിൽ പ്രിസ്ക്രിപ്ഷൻ, റെഫറൽ, പേമെൻറ് ഗേറ്റ്വേ തുടങ്ങിയവ ഇ-ഹെൽത്ത് പ്ലാറ്റ്ഫോമിെൻറ ഭാഗമായി നിലവിൽ വരും. തട്ടിപ്പുകൾ കണ്ടെത്തുന്നതിനായുള്ള നൂതന നിരീക്ഷണ സംവിധാനമടക്കം അടങ്ങിയ മൂന്നാം ഘട്ടം പിന്നീട് വികസിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.