സുരേഷ് മേനോൻ

കലാ സാഹിത്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസം; സുരേഷ് മേനോൻ മടങ്ങുന്നു

സലാല: കലാ സാഹിത്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസത്തിനൊടുവിൽ എറണാകുളം തൃപ്പൂണിത്തുറ സ്വദേശി സുരേഷ് മേനോൻ നാട്ടിലേക്ക് മടങ്ങുന്നു. 35 വർഷത്തിനു ശേഷമാണ് ഇദ്ദേഹത്തിെൻറ മടക്കം. ചെറുകഥാകൃത്ത്, സംവിധായകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, അവതാരകൻ തുടങ്ങി ബഹുമുഖ പ്രതിഭയാണ് സുരേഷ് മേനോൻ. ഐ.എസ്.സി മലയാള വിഭാഗത്തിെൻറ രൂപവത്കരണത്തിലും സംഘാടനത്തിലും ഇദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ക്ലബ് കൾചറൽ കോഒാഡിേനറ്റർ, മലയാള വിഭാഗം കൾചറൽ സെക്രട്ടറി, കൺവീനർ എന്നീ പദവികൾ വഹിച്ചു.

മലയാള വിഭാഗം രൂപവത്കൃതമായ കാലം മുതൽ അതിെൻറ കൾചറൽ കോഒാഡിേനറ്ററാണ്. സർഗവേദി, അക്ഷരോത്സവം തുടങ്ങിയ സാഹിത്യ കൂട്ടായ്മകളിൽ നേതൃപരമായ പങ്കുവഹിച്ച് വരുകയായിരുന്നു. വിവിധ ദിനപത്രങ്ങളിൽ പത്തോളം കഥകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ സാഹിത്യ ഗ്രൂപ്പുകളിൽ സജീവമാണ്. സലാലയിലെ രാഷ്ട്രീയ സാംസ്കാരിക വേദികളിലെ സ്ഥിരം ക്ഷണിതാവും പ്രസംഗകനുമായിരുന്നു. അൽ ഫിർദൗസ് ഗ്രൂപ് ഓഫ് കമ്പനീസിെൻറ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ചുമതലയിൽനിന്നാണ് ഇപ്പോൾ വിരമിക്കുന്നത്. കുടുംബവും ഇദ്ദേഹത്തോടൊപ്പം സലാലയിൽ ഉണ്ടായിരുന്നു. ലതാദേവിയാണ് ഭാര്യ. മകൾ പാർവതി ഭർത്താവിനൊപ്പം ലണ്ടനിലാണ്. അവിടെ അസോസിയറ്റ് സയൻറിസ്റ്റ് ആയി ജോലി ചെയ്യുന്നു. മകൻ വിഷ്ണു അമേരിക്കയിൽ ഇലക്ട്രോണിക്സിൽ ബിരുദാനന്തര കോഴ്സ് ചെയ്യുകയാണ്. സെപ്റ്റംബർ നാലിന് സലാലയിൽനിന്ന് കൊച്ചിയിലേക്കുള്ള ചാർട്ടേഡ് വിമാനത്തിൽ സുരേഷ് മേനോൻ നാട്ടിലേക്ക് മടങ്ങും. വിവിധ കൂട്ടായ്മകൾ ഇദ്ദേഹത്തിന് യാത്രയയപ്പ് ഒരുക്കിവരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.