മസ്കത്ത്: മസ്കത്തിൽ നിന്ന് സലാലയിലേക്കുള്ള ഇൻറർസിറ്റി സർവീസുകൾ പുനരാരംഭിക്കുന്നു. സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു. സെപ്റ്റംബർ 27 മുതൽ ഇൻറർസിറ്റി സർവീസുകൾ പുനരാരംഭിച്ചിരുന്നെങ്കിലും ലോക്ഡൗൺ നില നിൽക്കുന്നതിനാൽ സലാലയിലേക്കുള്ളവ ഒഴിവാക്കിയിരുന്നു. ദോഫാർ ലോക്ഡൗൺ സെപ്റ്റംബർ 30നാണ് അവസാനിച്ചത്. ഇനി ദുബൈയിലേക്കുള്ള ബസുകൾ മാത്രമാണ് പുനരാരംഭിക്കാനുള്ളത്.
അതിനിടെ മസ്കത്ത് നഗരത്തിലെ ബസ് സർവീസുകൾ ഞായറാഴ്ച മുതൽ പുനരാരംഭിച്ചത് യാത്രക്കാർക്ക് ആശ്വാസമായി. കർശനമായ സുരക്ഷാ മുന്നൊരുക്കങ്ങളോടെയാണ് സർവീസ് പുനരാരംഭിച്ചത്. ഒരു സീറ്റിൽ ഒരാളെ മാത്രമാണ് ഇരിക്കാൻ അനുവദിക്കുകയുള്ളൂ. ബസിെൻറ ഡോറിന് സമീപം തന്നെ സാനിറ്റൈസറുണ്ട്. യാത്രയിലുടനീളം മാസ്ക് ധരിക്കലും നിർബന്ധമാണ്. ഒാരോ യാത്ര തുടങ്ങുേമ്പാഴും അവസാനിക്കുേമ്പാഴും ബസുകൾ രോഗാണുമുക്തമാക്കുകയും ചെയ്യുന്നുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ മുൻ നിർത്തി ഇൻറർസിറ്റി സർവീസുകൾക്ക് അഞ്ഞൂറ് ബൈസയും സിറ്റി സർവീസുകൾക്ക് നൂറ് ബൈസയും ടിക്കറ്റ് നിരക്കിൽ വർധനവ് വരുത്തിയിട്ടുണ്ട്. സലാല നഗരത്തിലെ ബസ് സർവീസ് ഇൗ മാസം 18ന് പുനരാരംഭിക്കും. സുഹാറിലെ ബസ് സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച തീയതി പ്രഖ്യാപിച്ചിട്ടില്ല. മസ്കത്തിൽ കോവിഡിന് മുമ്പ് 14 റൂട്ടുകളിലാണ് സർവീസ് നടത്തിയിരുന്നത്. ഇത് 12 റൂട്ടുകളിലേക്ക് ആക്കി ചുരുക്കിയതായും മുവാസലാത്ത് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.