മസ്കത്ത്: പുതിയ തൊഴിൽ വിസ ലഭിച്ചവർക്ക് ഒമാനിലേക്ക് വരുന്നതിന് താൽക്കാലിക വിലക്ക്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് വിലക്കെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് മസ്കത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ടിക്കറ്റെടുത്തിരുന്ന 20ലധികം പേർക്ക് യാത്രാനുമതി ലഭിച്ചില്ല. പുതിയ വിസക്കാർക്ക് യാത്രാനുമതി നൽകരുതെന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചതായാണ് വിമാനകമ്പനി ജീവനക്കാർ പറഞ്ഞതെന്ന് യാത്രാനുമതി നിഷേധിക്കപ്പെട്ടവരിൽ ഒരാൾ പറഞ്ഞു.
നിലവിൽ റസിഡൻറ് വിസയുള്ളവർക്കും പുതുക്കിയവർക്കും മാത്രമാണ് മസ്കത്തിലേക്കും സലാലയിലേക്കുമുള്ള വിമാനങ്ങളിൽ യാത്രാനുമതി ലഭിക്കുകയുള്ളൂവെന്ന് കാട്ടി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഒൗദ്യോഗിക അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. വിസ നിലവിലുള്ളവരുടെ കൈവശം റസിഡൻറ് കാർഡ് ഉണ്ടായിരിക്കുകയും വേണമെന്ന് അറിയിപ്പിൽ പറയുന്നു. എന്നാൽ വിലക്ക് സംബന്ധിച്ച് ഒമാൻ അധികൃതർ ഇതുവരെ ഒൗദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.