എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾ  നേരിടാൻ ഒമാൻ പര്യാപ്തം -പി.ഡി.ഒ മേധാവി

മസ്കത്ത്: എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾ നേരിടാൻ ഒമാൻ പര്യാപ്തമാണെന്ന് പെേട്രാളിയം ഡെവലപ്മെൻറ് ഒമാൻ മേധാവി. ചെലവുകൾ കുറച്ചും കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കിയുമാണ് പിന്നിട്ട മാസങ്ങളിലെ വിലയിലെ വ്യത്യാസത്തെ നേരിട്ടതെന്ന് സി.ഇ.ഒ റൗൾ റെസ്റ്റ്യൂസി പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എണ്ണവില എങ്ങോട്ട് നീങ്ങുമെന്നത് പറയാൻ സാധിക്കില്ല. എങ്ങോട്ട് നീങ്ങിയാലും തങ്ങൾക്ക് അത് കൈകാര്യം ചെയ്യാൻ കഴിയും. കഴിഞ്ഞവർഷം തങ്ങളെ സംബന്ധിച്ച് മികച്ച പ്രവർത്തന വർഷമായിരുന്നു. എണ്ണ വിലയിലെ കുറവ് കഴിഞ്ഞ രണ്ടു-മൂന്ന് വർഷങ്ങളായി തുടരുന്ന സാഹചര്യത്തിൽ ഒരു കമ്പനി മേധാവിക്കും അധികമൊന്നും നേട്ടങ്ങൾ ഉണ്ടാക്കിയെന്ന് പറയാൻ സാധിക്കില്ല. 
എന്നാൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതടക്കം വിവിധ മേഖലകളിൽ മികച്ച പ്രവർത്തനത്തിന് സാധിച്ചതായി പി.ഡി.ഒക്ക് പറയാൻ സാധിക്കും. എണ്ണ വിലയിലെ ഏത് ഏറ്റക്കുറച്ചിലിനെയും നേരിടാൻ തങ്ങൾ ശക്തരാണെന്നും റൗൾ പറഞ്ഞു. കഴിഞ്ഞ വർഷം മികച്ച പ്രവർത്തനഫലം കൈവരിക്കാൻ ഒമാന് സാധിച്ചു. 1.6 ശതകോടി ഡോളർ പ്രവർത്തന ചെലവിൽ വെട്ടിക്കുറക്കാൻ സാധിച്ചതിനാലാണ് ഇത് കഴിഞ്ഞത്. ഇൗ വർഷം പ്രവർത്തന ചെലവിൽ ഒന്നര ശതകോടി ഡോളറിെൻറ കുറവാണ് ലക്ഷ്യമിടുന്നതെന്നും റൗൾ പറഞ്ഞു. എണ്ണവില കഴിഞ്ഞയാഴ്ച അമ്പത് ഡോളറിന് താഴെ എത്തിയിരുന്നു. കുറഞ്ഞ ആവശ്യത്തിന് ഒപ്പം വിവിധയിടങ്ങളിൽ കൂടുതൽ ക്രൂഡോയിൽ ശേഖരങ്ങൾ കണ്ടെത്തുകയുമാണ്. ഇൗ സാഹചര്യത്തിൽ വിവിധ എണ്ണയുൽപാദന രാഷ്ട്രങ്ങളിലെ പര്യവേക്ഷക പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും ഒമാനിൽ എണ്ണ, പ്രകൃതിവാതക മേഖലയിലെ പ്രവർത്തനങ്ങൾ സജീവമാണ്. നിലവിലെ ഖനന കേന്ദ്രങ്ങൾക്ക് സമീപം പുതിയ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനാണ് പി.ഡി.ഒ ശ്രമിക്കുന്നതെന്ന് റൗൾ പറഞ്ഞു. ഇതുവഴി നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ക്രൂഡോയിൽ ഉൽപാദിപ്പിക്കാൻ സാധിക്കും. ഇതുവഴി പര്യവേക്ഷണത്തിന് വേണ്ടിവരുന്ന ചെലവുകൾ അധികം താമസമില്ലാതെതന്നെ നികത്താൻ സാധിക്കുന്നു.  700 ദശലക്ഷം ബാരൽ വീണ്ടെടുക്കാവുന്ന ഇന്ധനശേഖരമുള്ള 46 ഇടങ്ങൾ പി.ഡി.ഒ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സി.ഇഒ പറഞ്ഞു. 

Tags:    
News Summary - oman oil price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.