ജപ്പാൻ-അറബ് സാമ്പത്തിക ഫോറം

ജപ്പാൻ-അറബ് സാമ്പത്തിക ഫോറത്തിൽ ഒമാൻ പങ്കെടുത്തു

മസ്കത്ത്: ജപ്പാനിൽ നടന്ന അഞ്ചാമത് ജപ്പാൻ-അറബ് സാമ്പത്തിക ഫോറത്തിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ജപ്പാനിലെ ഒമാൻ അംബാസഡർ ഡോ. മുഹമ്മദ് സഈദ് അൽ ബുസൈദി പങ്കെടുത്തു.

ഒമാനും ജപ്പാനും വികസിത സാമ്പത്തിക ബന്ധവും വിദ്യാഭ്യാസം, സാംസ്കാരികം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ ശക്തമായ സഹകരണവും പങ്കിടുന്നുണ്ടെന്ന് ചടങ്ങിൽ അൽ ബുസൈദി പറഞ്ഞു. സാമ്പത്തിക മേഖലകളിൽ, പ്രത്യേകിച്ച് ഹരിത ഹൈഡ്രജൻ, ഊർജ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും സഹകരണത്തിന് അൽ ബുസൈദി ഊന്നൽ നൽകി.

സുസ്ഥിര സാമ്പത്തിക വികസനം, പരസ്പര നിക്ഷേപം, സാമ്പത്തിക വൈവിധ്യവത്കരണം, നവീകരണം, കാലാവസ്ഥാ വ്യതിയാനം, ഹരിത ഉൽപന്നങ്ങൾ, ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണം, മാലിന്യങ്ങൾ, ഹൈഡ്രജൻ, അമോണിയ എന്നിവയുടെ പുനരുപയോഗം തുടങ്ങി ജപ്പാനും അറബ് രാജ്യങ്ങൾക്കും താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ഫോറം ചർച്ച ചെയ്തു.

ഫോറത്തിൽ അറബ് സ്‌റ്റേറ്റ്‌സ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൂൽ ഗെയ്ത്, ജാപ്പനീസ് വിദേശകാര്യ മന്ത്രി കാമികാവ യോക്കോ, ജാപ്പനീസ് സാമ്പത്തിക, വാണിജ്യ, വ്യവസായ മന്ത്രി സൈറ്റോ കെൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Oman participates in Japan-Arab Economic Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.