മസ്കത്ത്: പെൻസിൽവേനിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വെടിവെപ്പിൽ ഒമാൻ അപലപിച്ചു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. എല്ലാത്തരം അക്രമങ്ങളെയും ഒമാൻ നിരസിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ട്രംപിന് നേരെ വെടിയുതിര്‍ത്തത് തോമസ് മാത്യു ക്രൂക്സ് എന്ന ഇരുപതുകാരനെന്ന് യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ അറിയിച്ചു. വെടിവെപ്പില്‍ പരിക്കേറ്റ ഡോണൾഡ് ട്രംപ് ആശുപത്രി വിട്ടു. ട്രംപിന്റെ വലതുചെവിക്കാണ് വെടിയേറ്റത്.
ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ മുൻ പ്രസിഡന്റിനെ വേദിയില്‍നിന്ന് മാറ്റുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.