മസ്കത്ത്: കോവിഡിെൻറ പരിമിതികളിൽ ഒതുങ്ങി ഒമാനിലെ പ്രവാസികൾ ഇന്ന് തിരുവോണം ആഘോഷിക്കും. കോവിഡ് ഭീതിക്ക് ഒപ്പം സാമ്പത്തിക ഞെരുക്കങ്ങളുടെ കൂടി ഇടയിലേക്കാണ് ഗൾഫിൽ ഇക്കുറി ഒാണമെത്തുന്നത്. വിപുലമായ ഒാണാഘോഷങ്ങളും ഒത്തുകൂടലുകളും ഇല്ലെങ്കിലും ഉള്ളത് ഒാണമാക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. ഉത്രാട ദിനമായ ഞായറാഴ്ച സദ്യവട്ടങ്ങൾക്കുള്ള സാധനങ്ങളും മറ്റും വാങ്ങാൻ ആളുകൾ ഹൈപ്പർമാർക്കറ്റുകളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കും എത്തി. സാമൂഹിക അകലം പാലിച്ചും തിരക്ക് ഇല്ലെന്ന് ഉറപ്പാക്കിയുമാണ് ആളുകളെ കച്ചവട സ്ഥാപനങ്ങളുടെ അകേത്തക്ക് പ്രവേശിപ്പിച്ചത്. ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷണ സാധനങ്ങളുടെ പ്രത്യേകിച്ച് പഴം-പച്ചക്കറി വിഭാഗത്തിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ഒാണക്കോടികളുടെ കച്ചവടം ഇക്കുറി കാര്യമായി നടന്നിട്ടില്ലെന്ന് വിവിധ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ പറയുന്നു.
കുടുംബങ്ങളുടെയും ബാച്ച്ലർ താമസക്കാരുടെയുമെല്ലാം ആഘോഷം താമസ സ്ഥലത്തിെൻറ നാലു ചുവരുകൾക്കുള്ളിൽ ചുരുങ്ങും. ഇന്ന് പ്രവൃത്തി ദിനമായതിനാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമെല്ലാം സദ്യ ഒരുക്കിയവരുമുണ്ട്. കുടുംബമായി താമസിക്കുന്നവർ പറ്റാവുന്നത്ര ചുറ്റുവട്ടങ്ങളെല്ലാം ഒരുക്കിയാണ് ഒാണത്തെ വരവേൽക്കുന്നത്. തെച്ചിയും തുമ്പയും കിട്ടിയില്ലെങ്കിലും കിട്ടിയ പൂക്കൾകൊണ്ട് ഫ്ലാറ്റുകളിലും വില്ലകളുടെ മുറ്റത്തുമെല്ലാം പൂക്കളങ്ങളൊരുക്കിയിട്ടുണ്ട്.
ഒാണവിഭവങ്ങൾ നേരത്തേതന്നെ ഒമാനിലെത്തിയിരുന്നു. ഏത്തപ്പഴവും രസകദളിയും പൂവൻ പഴവും ചുവന്ന പൂവനും പാളയംകോടനുമടക്കമുളള വാഴപ്പഴങ്ങളും സാമ്പാറും അനുബന്ധ കറികളും പായസവും ഒരുക്കാനുള്ള വിഭവങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ സുലഭമായിരുന്നു. ഹൈപ്പർമാക്കറ്റുകളിൽ പ്രത്യേക ഒാണ പവലിയൻ ഒരുക്കിയിരുന്നു. കേരളീയ തനിമയുടെ പ്രതീകങ്ങളായ വള്ളവും വള്ളക്കാരനുമൊക്കെ ഉപയോഗിച്ചാണ് പവലിയനുകൾ ഒരുക്കിയത്.
പൊലിമയില്ലാതെയാണ് കോവിഡ് കാലത്തെ ഒാണമെത്തുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ നാടണഞ്ഞവരിൽ നല്ല ശതമാനം മലയാളികളാണ്. സാധാരണ ഒാണക്കാലത്ത് ബന്ധുക്കൾക്കൊപ്പം ഒാണമാഘോഷിക്കാൻ നിരവധി കുടുംബങ്ങൾ ഒമാനിെലത്താറുണ്ട്. സാധാരണ വിമാന സർവിസുകളില്ലാത്തിനാലും കോവിഡ് ഭീതി മൂലവും ഇക്കുറി ഇങ്ങനെയാരും എത്തിയിട്ടില്ല. വ്യാപാര സ്ഥാപനങ്ങൾ ഒാണക്കാലത്ത് മികച്ച ഒാഫറുകൾ നൽകാറുണ്ടെങ്കിലും ഇൗ വർഷം ഒാഫറുകൾ പേരിന് മാത്രമായിരുന്നു. പച്ചക്കറി അടക്കമുള്ള ഒാണ വിഭവങ്ങൾക്കുള്ള പൊള്ളുന്ന വിലയും മലയാളികളെ ബാധിക്കുന്നുണ്ട്. കോവിഡ് കാലത്തെ മറ്റ് ആഘോഷങ്ങളെ പോലെ സമൂഹ മാധ്യമങ്ങളിലൂടെയാകും ഇൗ ഒാണം പൊടിപൊടിക്കുക. നിരവധി ഒാണപ്പാട്ടുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
സാധാരണക്കാരായ എഴുത്തുകാരും കലാകാരന്മാരും ദൃശ്യ വൈവിധ്യത്തോടെ ഒരുക്കുന്ന ഒാണപ്പാട്ടുകൾ ശ്രദ്ധേയമാണ്. പഴയ കാലത്തെ ഒാണ സൗരഭ്യങ്ങളും പച്ച പാടങ്ങളുമൊക്കെയാണ് പാട്ടുകളിൽ ദൃശ്യവത്കരിക്കുന്നത്. ഗൃഹാതുരത്വത്തിെൻറ ഒാർമകളുണർത്തുന്ന ഇത്തരം പാട്ടുകൾക്ക് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്.ഒമാനിലെ പ്രമുഖ ഹോട്ടലുകളും ഒാണസദ്യയുമായി രംഗത്തുണ്ട്. 20ലധികം വിഭവങ്ങളുമായാണ് ഹോട്ടലുകൾ ഒാണസദ്യ ഒരുക്കുന്നത്. ലുലു ഹൈപ്പർ മാർക്കറ്റ്, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളും ഒാണസദ്യയൊരുക്കുന്നുണ്ട്. രണ്ടര റിയാലിനും മൂന്ന് റിയാലിനുമിടയിലാണ് നിരക്ക്. ഒാണസദ്യക്ക് മുൻ വർഷത്തേക്കാളേറെ ബുക്കിങ്ങാണ് ലഭിച്ചതെന്ന് നെസ്റ്റോ ഹൈപ്പർമാർക്കറ്റിെൻറ ഒമാൻ ബിസിനസ് ഹെഡ് ഷൻഫീൽ വണ്ണാരത്ത് പറഞ്ഞു. ഇരുന്ന് കഴിക്കാൻ സൗകര്യമുണ്ടെങ്കിലും പാർസലുകൾക്കാണ് ഹോട്ടലുകൾ മുൻഗണന നൽകുന്നത്.
എന്നാൽ, ഒാണം കുടുംബത്തിന് പുറത്ത് ആഘോഷിക്കാനാഗ്രഹിക്കുന്നവർ ആ ആഗ്രഹം ഒഴിവാക്കുന്നതാകും നല്ലത്. അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേർന്നാൽ കടുത്ത പിഴ ശിക്ഷയാണ് കാത്തിരിക്കുന്നത്. ഒത്തുചേരൽ സംഘടിപ്പിച്ചവർ 1500 റിയാൽ പിഴയും പെങ്കടുത്തവരെല്ലാം നൂറ് റിയാൽ വീതവും പിഴ അടക്കേണ്ടിവരും. ആഘോഷത്തിെൻറ ഭാഗമായി ഒാണ വിഭവങ്ങൾക്കും മറ്റുമായി പുറത്തിറങ്ങുന്നവരും കോവിഡ് മാനദന്ധങ്ങൾ പൂർണമായി പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതോടെ പൊതുജനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിന്ന് പിന്നോട്ട് പോവുന്നുണ്ട്. അടുത്ത ഒാണം െപാലിമയോടെയാകെട്ടയെന്ന പ്രാർഥനയിലാണ് മലയാളികൾ ഒാണം ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.