സഹം ഇന്ത്യൻ സ്കൂൾ കെട്ടിടം
മസ്കത്ത്: സഹം ഇന്ത്യൻ സ്കൂളിെൻറ നടത്തിപ്പ് മുലദ ഇന്ത്യൻ സ്കൂളിന് കീഴിലേക്ക് മാറ്റി. വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് ഫീസിനത്തിൽ വരവ് കുറയുകയും സ്കൂളിെൻറ മുന്നോട്ടുള്ള നടത്തിപ്പ് പ്രയാസകരമാവുകയും ചെയ്തതിനെ തുടർന്നാണ് നടപടി. സഹം സ്കൂൾ മാനേജിങ് കമ്മിറ്റിയാണ് തൽക്കാലം സ്കൂളിനെ മുലദ സ്കൂളിന് കീഴിലേക്ക് മാറ്റുകയെന്ന നിർദേശം മുന്നോട്ടുവെച്ചത്.
ചർച്ചകൾക്ക് ഒടുവിൽ ഇക്കഴിഞ്ഞ ആഗസ്റ്റ് 26 മുതൽ സഹം സ്കൂൾ മുലദയുടെ ഭാഗമായി. ഇതേ തുടർന്ന് മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് റഫീഖ് പറമ്പത്ത്, കൺവീനർ അബ്ദുൽ അസീസ്, അംഗങ്ങളായ വാസുദേവൻ നായർ, ഡോക്ടർ റോയ് എന്നിവർ രാജിവെച്ചു. മുലദക്കും സുഹാറിനുമിടയിൽ ഒരു ഇന്ത്യൻ സ്കൂൾ എന്ന വർഷങ്ങൾ പഴക്കമുള്ള മുറവിളിക്കൊടുവിൽ 2018 മാർച്ചിലാണ് സഹം ഇന്ത്യൻ സ്കൂൾ ഉദ്ഘാടനം ചെയ്തത്.
ഖാബൂറ മുതൽ സഹം വരെ ജനകീയ കമ്മിറ്റിക്ക് രൂപം കൊടുക്കുകയും ഒരു മനസ്സോടെ പൊതു സമൂഹം ഒന്നടങ്കം പ്രവർത്തിക്കുകയും ചെയ്തതിെൻറ ഫലമായാണ് സ്കൂൾ യാഥാർഥ്യമായത്. ഹഫീതിൽ വാടകക്കെടുത്ത രണ്ടുവില്ലകൾ ഒന്നാക്കി ആറാം ക്ലാസ് വരെയുള്ള സ്കൂൾ അന്നത്തെ അംബാസഡർ ഇന്ദ്രമണി പാണ്ഡെയാണ് ഉദ്ഘാടനം ചെയ്തത്. അന്നത്തെ സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ ജോർജും വൈസ് ചെയർമാൻ ഡോക്ടർ സി.എം. നജീബും സ്കൂൾ യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഏറെ പിന്തുണ നൽകിയിരുന്നതായി സ്കൂൾ നിർമാണ കമ്മിറ്റി കൺവീനർകൂടിയായിരുന്ന റഫീഖ് പറമ്പത്ത് പറഞ്ഞു. സ്കൂൾ തുടങ്ങിയ വർഷം നൂറോളം കുട്ടികളാണ് പ്രവേശനം തേടിയത്.
തുടർന്നുള്ള അധ്യയന വർഷം കുട്ടികളുടെ എണ്ണം 160ന് മുകളിൽ എത്തി. കുട്ടികളുടെ എണ്ണം കൂടിയതിനെ തുടർന്ന് സ്കൂളിനായി പുതിയ കെട്ടിടം നിർമിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിനിടെ ഏഴാം ക്ലാസ് ഇല്ലാത്തതടക്കം കാരണങ്ങളാൽ കുട്ടികളുടെ എണ്ണം കുറഞ്ഞു. അധ്യാപകർക്ക് വിസ നൽകാൻ കാലതാമസമുണ്ടാവുകയും ചെയ്തു. പിന്നീട് കോവിഡ്കൂടി വന്നതോടെ കുട്ടികളുടെ എണ്ണം 70ൽ താഴെയെത്തി. നിരവധി കുടുംബങ്ങൾ നാട്ടിലേക്ക് പോയതാണ് കാരണം. മുലദ സ്കൂളിന് കീഴിലേക്ക് മാറിയതിൽ രക്ഷിതാക്കളും സന്തോഷത്തിലാണ്. അനുഭവസമ്പത്തും പ്രാപ്തിയുമുള്ള പ്രിൻസിപ്പൽ എസ്.ഐ. ഷെരീഫിനും മാനേജ്മെൻറ് കമ്മിറ്റിക്കും കീഴിൽ സ്കൂൾ നല്ല നിലയിൽ മുന്നോട്ടുപോകുമെന്നാണ് ഇവരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.