സലാല: മൂന്നര പതിറ്റാണ്ടുനീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന സുരേഷ് മേനോന് സലാലയിലെ കലാ-സാംസ്കാരിക കൂട്ടായ്മകൾ യാത്രയയപ്പ് നൽകി. സലാലയിലെ മലയാള കലാ- സാംസ്കാരിക-സാഹിത്യ രംഗത്തെ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. സലാലയിലെ കലാ-സാഹിത്യ പ്രവർത്തകരുടെ കൂട്ടയ്മയായ സർഗവേദി സൂം വിഡിയോ കോൺഫറൻസ് വഴി സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ മുൻ പ്രവാസികൾ അടക്കം ധാരാളം പേർ പങ്കെടുത്തു. കൺവീനർ എ.പി കരുണൻ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ രാസിത് അശോകൻ ഉദ്ഘാടനം ചെയ്തു.
സ്റ്റേജ് ആർട്ടിസ്റ്റ് സുധൻ കൈവേലി അതിഥിയായി പങ്കെടുത്തു. കലയുടെ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സുരേഷ് മേനോെൻറ അർപ്പണ മനോഭാവത്തെ സാംസ്കാരിക പ്രവർത്തകരും സംഘടന നേതാക്കളും ഓർമിച്ചു. ദീർഘകാലം സർഗവേദി സംഘാടകൻ കൂടിയായിരുന്ന സുരേഷ് മേനോൻ മറുപടി പ്രസംഗം നടത്തി. ഡോ. നിസ്താർ നന്ദി പറഞ്ഞു.ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ യാത്രയയപ്പും ഉപഹാരവും നൽകി. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചു ലളിതമായി സംഘടിപ്പിച്ച യോഗത്തിൽ കോകൺവീനർ സണ്ണി ജേക്കബ് അധ്യക്ഷത വഹിച്ചു. ട്രഷറർ ആർ.കെ. അഹമ്മദ്, ദിൽരാജ് ആർ. നായർ, ദീപക് മോഹൻദാസ്, മനോജ്, പി.ടി സബീർ, ഷാജിൽ, കീർത്തി അഭിലാഷ് എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.