മസ്കത്ത്: വഴിയോര കച്ചവടത്തിനെതിരെ നടപടി ശക്തമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി. സീബ് പ്രദേശത്തെ വഴിയോരക്കച്ചവടക്കാരിൽനിന്ന് 2000 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. നടപ്പാതകളിലും പൊതുചത്വരങ്ങളിലും ക്രമരഹിതവും നിയമവിരുദ്ധവുമായ രീതിയിൽ ആയിരുന്നു ഇവിടെ ഭക്ഷ്യവസ്തുക്കൾ വിൽപനക്കായി വെച്ചിരുന്നത്.
നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കള്‍ കൂടുതലായി തേടിയെത്തുന്ന ഉൽപന്നങ്ങളാണ് വഴിയരികിലും പൊതുസ്ഥലങ്ങളിലും മറ്റും കച്ചവടം ചെയ്യുന്നത്. ഒരു ലാബ് പരിശോധനയും നടത്താതെയാണ് ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നത്. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.