ഒമാന്‍ ടീം ദക്ഷിണ കൊറിയയിലെത്തിയപ്പോൾ

ലോകകപ്പ് യോഗ്യത; ഒമാന്‍ ടീം ദക്ഷിണ കൊറിയയില്‍

മസ്‌കത്ത്: ലോകകപ്പ് ഫുട്‌ബാൾ യോഗ്യത മത്സരത്തിനായി ഒമാന്‍ ടീം ദക്ഷിണ കൊറിയയിലെത്തി. പരിശീലകന്‍ റശീദ് ജാബിറിന് കീഴിൽ എത്തിയ ടീമിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ടീം പ്രതിനിധി സംഘത്തെ സിയോളിലെ ഒമാൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി അഹമ്മദ് അൽ-മാമാരി വരവേറ്റു. മാർച്ച് 20നാണ് ഒമാന്‍-ദക്ഷിണ കൊറിയ മത്സരം.

മസ്‌കത്തില്‍ നടന്ന ആഭ്യന്തര ക്യാമ്പിനും സുഡാനുമായുള്ള സൗഹൃദ മത്സരത്തിനും പിന്നാലെയാണ് ടീം ദക്ഷിണ കൊറിയയിലെത്തിയിരിക്കുന്നത്. സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഗോളൊന്നും അടിക്കാതെ പിരിയുകയായിരുന്നു. മികച്ച മുന്നേറ്റവുമായി ഒമാൻതാരങ്ങൾ കളം നിറഞ്ഞ് കളിച്ചെങ്കിലും സുഡാൻ ഗോൾ വല ചലിപ്പിക്കാൻ റെഡ്‍വാരിയേഴ്സിന് ആയില്ല. ലോകകപ്പ് യോഗ്യത റൗണ്ടിലെ ഇനിയുള്ള നാലു മത്സരങ്ങളും ഒമാനെ സംബന്ധിച്ച് നിർണായകമാണ് .അതിനാൽ ദക്ഷിണ കൊറിയക്കു എതിരെ നടക്കുന്ന മത്സരത്തിന് വലിയ തയാറെടുപ്പുകളാണ് ഒമാൻ നടത്തുന്നത്. ഇനിയുള്ള ദിവസങ്ങളിൽ കൊറിയയിലും ടീം പരിശീനത്തിലേർപ്പെടും. ലോകകപ്പ് യോഗ്യത ഗ്രൂപ്പിലെ ഏറ്റവും കരുത്തരാണ് ദക്ഷിണ കൊറിയ. അവരെ സ്വന്തം നാട്ടിൽ കീഴടക്കുക എന്നത് ഏറെ ദുഷ്‌കരമാണ്. പിന്നീട് കുവൈത്ത്, ഫലസ്തീൻ, ജോർഡന്നീൻ എ ടീമുകളെ നേരിടും. ഇതിൽ ജൂൺ പത്തിന് ജോർഡനുമായുള്ള മത്സരം മാത്രമാണ് മസ്കത്തിൽ നടക്കുക. ഗ്രൂപ് ബിയില്‍ 11കളിയിൽനിന്ന് 14പോയന്റുമായി ദക്ഷികൊറിയ ഏതാണ്ട് ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.

ഇത്രയും കളിയില്‍നിന്ന് 11 പോയന്റുമായി ഇറാഖാണ് രണ്ടാം സ്ഥാനത്ത്. അഞ്ചു കളിയില്‍നിന്ന് എട്ടുപോയന്റുമായി ജോര്‍ഡനാണ് തൊട്ടടുത്ത്. ആറു കളിയില്‍നിന്ന് ഇത്രയും പോയന്റമായി ഒമാന്‍ നാലും, മൂന്നു പോയന്റുമായി ഫലസ്തീന്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്.

Tags:    
News Summary - World Cup qualification; Oman team in South Korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.