ആരോഗ്യമന്ത്രാലയം ആസ്ഥാനം

ദോഹ: രാജ്യത്ത് കോവിഡ് രോഗികൾ കൂടുന്നു. തൽസ്ഥിതി തുടർന്നാൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ബുധനാഴ്ച 451 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 412 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 39 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. 260 പേർ രോഗമുക്തി നേടി. ഇന്നലെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ മരണം 253 ആണ്. നിലവിലുള്ള ആകെ രോഗികൾ 7,749 ആണ്. ഇന്നലെ 11,196 പേരെയാണ് പരിശോധിച്ചത്. ആകെ 14,43,605 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,55,453 പേർക്കാണ് വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,47,451 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 568 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 75 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 70 പേരുമുണ്ട്. ഇതിൽ 12 പേരെ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.

രോഗികളുടെ ഇത്തരത്തിലുള്ള വർധന കോവിഡിെൻറ രണ്ടാംവരവിെൻറ ആദ്യസൂചനകളാണ്. രോഗബാധയുണ്ടാകുന്നവരുടെയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണം കൂടിവരികയാണ്. ഇത് ഏറെ ആശങ്കയുണ്ടാക്കുന്ന ഘടകങ്ങളാണ്. രാജ്യത്ത് മഹാമാരിയുടെ രണ്ടാംവരവിെൻറ പ്രധാന കാരണം ക്വാറൻറീൻ ചട്ടങ്ങൾ ലംഘിക്കുന്നതാണെന്ന് നേരേത്ത അധികൃതർ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ പുതിയ രോഗികളുടെ എണ്ണത്തിൽ സ്ഥിരമായി വർധനവുണ്ടാകുന്നു. ഡിസംബർ മധ്യം മുതൽ ആശുപത്രികളിലും തീവ്രപരിചരണവിഭാഗത്തിലാകുന്നവരുടെയും എണ്ണം ആശങ്കപ്പെടുത്തുന്ന തരത്തിൽ ഉയരുകയാണെന്ന് കോവിഡ് 19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ് തലവനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗ വിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അൽഖാൽ പറയുന്നു.

ജനിതകമാറ്റം വന്ന കൂടുതൽ ശേഷിയുള്ള കൊറോണ വൈറസ് ഖത്തറിലും എത്തിയിട്ടുണ്ട്. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗം കൂടുതൽ വേഗത്തിൽ പടർത്താൻ കഴിവുള്ള വൈറസാണിത്. ഈ സാഹചര്യം കൂടുതൽ സങ്കീർണമാണ്. ബ്രിട്ടനിലും സൗത് ആഫ്രിക്കയിലും ആദ്യം സ്ഥിരീകരിച്ച ഈ ഇനം കൊറോണ വൈറസുകൾ പിന്നീട് ഗൾഫ് രാജ്യങ്ങളിലും കണ്ടെത്തി. ഖത്തറിൽ കോവിഡിെൻറ രണ്ടാംവരവിെൻറ വ്യാപ്തി എത്രത്തോളം വലുതാണെന്ന് അനുമാനിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, പ്രതിരോധ നടപടികൾ കൃത്യമായി പാലിച്ചാൽ രോഗം തടയാനാകുമെന്ന് അധികൃതർ പറയുന്നു.

അടുത്ത ദിവസങ്ങളിലെയോ അടുത്ത ആഴ്ചയിലെയോ കണക്കുകൾ പരിശോധിക്കണം. ഇതേ സ്ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. നാലുഘട്ടമായാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. മൂന്നുഘട്ടങ്ങൾ നടപ്പിൽ വരുത്തിയിട്ടും രോഗബാധ കുറയുന്നില്ലെങ്കിൽ നാലാംഘട്ടത്തിൽ സമ്പൂർണ അടച്ചുപൂട്ടലായിരിക്കും ഉണ്ടാവുക.നിലവിലുള്ളത് ആദ്യഘട്ട നിയന്ത്രണങ്ങളാണ്. രോഗം പടരാൻ കൂടുതൽ സാധ്യതയുള്ള മേഖലകളിലാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്തഘട്ടത്തിൽ രോഗഭീഷണി കുറവുള്ള പ്രവർത്തനങ്ങളിലാണ് നിയന്ത്രണങ്ങൾ വരുത്തുക. മൂന്നാം ഘട്ടത്തിൽ മറ്റ് പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങൾ വരും.എന്നിട്ടും രോഗം നിയന്ത്രിക്കാനായിെല്ലങ്കിൽ നാലാം ഘട്ടത്തിൽ സമ്പൂർണമായ അടച്ചുപൂട്ടലും വേണ്ടിവരും.

ദിനേന ഉണ്ടാകുന്ന പുതിയ രോഗികൾ, റാൻഡം ആയി നടക്കുന്ന പരിശോധനയിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുെട എണ്ണം, ദിനേന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം, അവരുെട ആരോഗ്യസ്ഥിതി, ദിനേന ആശുപത്രികളിലെ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിക്കെപ്പടുന്നവരുടെ എണ്ണം, രണ്ടാഴ്ചയിൽ ഉണ്ടാകുന്ന വർധനവിെൻറ മൊത്തം കണക്കുകൾ എന്നിവ വിലയിരുത്തിയാണ് കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമോ എന്ന് അധികൃതർ തീരുമാനമെടുക്കുക. 

മാസ്ക് ധരിക്കാത്ത 358 പേർക്കെതിരെ നടപടി

ദോഹ: രാജ്യത്ത് നിലവിലുള്ള കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുന്നു. മാസ്ക് ധരിക്കാത്ത 358 പേർെക്കതിരെ ബുധനാഴ്ച നടപടിയെടുത്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് 30 പേർക്കെതിരെയും നടപടിയുണ്ടായി. മാസ്ക് ധരിക്കാത്തതിന് ഇതുവരെ 11,007 പേർക്കെതിരെയും കാറിൽ കൂടുതലാളുകൾ യാത്ര ചെയ്തതിന് 344 പേർക്കെതിരെയുമാണ് നടപടിയെടുത്തത്.

മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ, സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ലഭിക്കാവുന്ന കുറ്റമാണ്. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് പിഴ ചുമത്തുന്നത്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലുപേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. ഇതു ലംഘിച്ചാൽ ചുരുങ്ങിയ പിഴ 1000 റിയാലാണ്.

മാസ്ക് ധരിക്കൽ സാമൂഹിക ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ്-19 േപ്രാട്ടോകോൾ ലംഘിക്കുന്നവരിലധികവും യുവാക്കളാണെന്ന് അധികൃതർ പറയുന്നു. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മന്ത്രിസഭ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും എല്ലാവിധ പരിശോധനകളും ഊർജിതമാക്കുമെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. കോവിഡ്-19 സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് 24 മണിക്കൂറും ശക്തമായ പേട്രാളിങ് നടക്കുന്നുണ്ട്. ആളുകൾ കൂടുതലായെത്തുന്ന ഇടങ്ങളിൽ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി കാൽനടയായുള്ള പൊലീസ് പേട്രാളിങ്ങും നടത്തുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.