പൊതുജനാരോഗ്യ വകുപ്പ് മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി

കൊറോണ വൈറസ് വ്യാപനം ചിലയിടങ്ങളിൽ മാത്രം

ദോഹ: കൊറോണ വൈറസ് (കോവിഡ് -19) രാജ്യത്തിെൻറ എല്ലായിടങ്ങളിലും വ്യാപിച്ചിട്ടില്ലെന്നും ചില പോക്കറ്റുകളിൽ മാത്രമേ വൈറസ് ബാധയുള്ളൂവെന്നും പൊതുജനാരോഗ്യ മന്ത്രാലയം. നിർദേശങ്ങൾ പാലിക്കുന്നതിലും രോഗവ്യാപനം സംബന്ധിച്ച് ബോധവാന്മാരാകുന്നതിലും ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ് മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽ ഥാനി പറഞ്ഞു.

അന്തരീക്ഷത്തിൽ വൈറസിെൻറ സാന്നിധ്യം പരിശോധിക്കാൻ ആരോഗ്യ മന്ത്രാലയം പഠനം നടത്തിയിരുന്നു. അന്തരീക്ഷത്തിൽ വൈറസിെൻറ സാന്നിധ്യം ഉണ്ടായേക്കാം. എന്നാൽ, അത് തീരെ ചെറിയ ഭാഗങ്ങളിൽ മാത്രമാെണന്നും ശൈഖ് ഡോ. മുഹമ്മദ് ഹമദ് ആൽ ഥാനി വ്യക്തമാക്കി. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ പ്രതലങ്ങളിലും വൈറസിെൻറ സാന്നിധ്യം കണ്ടെത്തി. എന്നാൽ, ഇതിെൻറ അപകട സാധ്യത ഉറപ്പുവരുത്തണം. രോഗം പകരാൻ ഇത് കാരണമാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. എല്ലാ പ്രതലങ്ങളും അണുമുക്തമാക്കിയതായി കമ്പനികൾ അവകാശപ്പെട്ടെങ്കിലും വീണ്ടും സാമ്പ്ളുകൾ ശേഖരിച്ചതിൽനിന്ന് വൈറസിെൻറ സാന്നിധ്യം കണ്ടെത്തി. അതിനാൽ, കൂടുതൽ കാര്യക്ഷമമായി അണുനശീകരണം നടപ്പാക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചും ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിമാനത്താവളത്തിലും ആളുകൾ ഒരുമിച്ചുകൂടുന്ന ഇടങ്ങളിലും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയും സൂക്ഷ്മതയും കാണിക്കണം.

മലിനജല സംവിധാനങ്ങളിലും േസ്രാതസ്സുകളിലും വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയത് പ്രധാന സൂചനയാണ്. ഒരു പ്രദേശത്തെ മലിനജല േസ്രാതസ്സുകളിൽ കൂടുതൽ അളവിൽ വൈറസ് സാന്നിധ്യമുണ്ടെങ്കിൽ ഇത്തരം മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സഹായകമാകും. മലിനജല സാമ്പ്ളുകൾ പരിശോധിക്കുന്നത് ക്ലിനിക്കൽ പരിശോധനയേക്കാൾ ചെലവ് കുറവുമാണ്.

അതേസമയം, പൊതുജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽ ഥാനി നിർദേശം നൽകി. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ആളുകൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിൽ പോകാതിരിക്കുക, കൈകൾ കൂടക്കൂടെ വൃത്തിയാക്കുക തുടങ്ങിയവ നിർബന്ധമായും പാലിക്കണമെന്നും വലിയ പാർട്ടികളിൽ പങ്കെടുക്കുന്നതും കൂടുതൽ ആളുകൾ ഒത്തുചേരുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വളരെ അനിവാര്യമാണെങ്കിൽ 10 പേരിൽ കൂടുതൽ പേർ ഒത്തുകൂടരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ എല്ലാവരും അവരുടെ കുടുംബങ്ങളും അവരുമായി സമ്പർക്കത്തിലായവരും പരിശോധനക്ക് വിധേയമാകേണ്ടിവരും. തൊഴിലിടങ്ങളിൽ നിന്നോ സൂപ്പർമാർക്കറ്റുകളിൽ നിന്നോ വൈറസ് ബാധിച്ചാൽ കുടുംബത്തിലെ 60 ശതമാനം ആളുകളിലേക്കും അത് എത്തിച്ചേരുമെന്ന് കണ്ടെത്തിയതായും ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അടുത്ത രണ്ട് മാസത്തിനുള്ളിൽ കോവിഡ് പ്രതിരോധ വാക്സിനുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന പരിശ്രമങ്ങൾ കൂടുതൾ ശുഭപ്രതീക്ഷകൾ നൽകുന്നുണ്ട്. ആവശ്യമായ അളവിൽ വാക്സിനുകൾ ശേഖരിക്കാൻ വിവിധ ഏജൻസികളുമായി ഖത്തർ ബന്ധപ്പെട്ടു. എത്രയുംപെട്ടെന്ന് അത് ലഭ്യമാകുമെന്നാണ് കരുതുന്നത്.

വളരെ കുറഞ്ഞ അളവിലാണ് വാക്സിനുകൾ ലഭ്യമാകുന്നതെങ്കിൽ രോഗം ബാധിക്കാൻ സാധ്യതയുള്ള സമൂഹത്തിലെ ഏറ്റവും ദുർബലരായവർക്ക് (പ്രായമേറിയവർ, മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവർ) ആയിരിക്കും പ്രഥമ പരിഗണന.

പ്രതിദിന കേസുകൾ 2000ത്തിൽനിന്ന് നിലവിൽ 200ലെത്തി. ആശാവഹമായ നേട്ടമാണിത്. പക്ഷേ, ജാഗ്രത പാലിക്കണം. പകർച്ചപ്പനി വാക്സിൻ ആവശ്യമായ അളവിൽ ഖത്തറിലെത്തിയെന്നും രാജ്യത്തെ എല്ലാ ഹെൽത്ത് സെൻററുകളിലും ഉടൻ ലഭ്യമാകുമെന്നും സ്വദേശികൾക്കും വിദേശികൾക്ക് സൗജന്യമായി വാക്സിൻ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്സിൻ സൗജന്യമെന്ന വാർത്ത തെറ്റ് –ആരോഗ്യ മന്ത്രാലയം

ദോഹ: ഒക്ടോബർ അവസാനത്തോടെ രാജ്യത്ത് കോവിഡ് വാക്സിനുകൾ ലഭ്യമാകുമെന്നും എല്ലാവർക്കും സൗജന്യമായി ലഭിക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

എന്നാൽ, സീസണൽ ഇൻഫ്ലുവൻസക്കുള്ള വാക്സിനുകളാണ് എല്ലാവർക്കും സൗജന്യമായി നൽകുകയെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. വിവരങ്ങൾ ഔദ്യോഗിക േസ്രാതസ്സുകളിൽനിന്ന് മാത്രം അറിയണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു.

പുതിയ രോഗികൾ 293, രോഗമുക്തർ 267 , നിലവിലുള്ള രോഗികൾ 3113

ദോഹ: രാജ്യത്ത് ചൊവ്വാഴ്ച 293 പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 267 പേർ രോഗമുക്തി നേടി.നിലവിലുള്ള രോഗികൾ 3113 ആണ്. ആകെ ഇതുവരെ 5,60,990 പേർക്കാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച 5020 പേർക്കാണ് പരിശോധന നടത്തിയത്. ഇതുവരെ 1,15,661 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം മാറിയവരും മരിച്ചവരും ഉൾപ്പെടെയാണിത്. ആകെ 1,12,355 പേർക്കാണ് രോഗമുക്തി. ഇന്നലെ ആരും മരിച്ചിട്ടില്ല. ആകെ മരിച്ചവർ 193 ആണ്. നിലവിൽ 447 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.ഇതിൽ 53 പേരെ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 68 പേർ തീവ്രപരിചരണവിഭാഗത്തിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.