ക്രൗഡ് സ്ട്രൈക്ക് പ്രശ്നം: ജാഗ്രത നിർദേശം

ദോഹ: ക്രൗഡ് സ്ട്രൈക്ക് സോഫ്റ്റ്വെയർ അപ്ഡേഷനുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഇലക്ട്രോണിക് ഉപകരണങ്ങളിലെ സോഫ്റ്റ്വെയർ അപ്ഡേഷൻ നടത്തരുതെന്ന് ഖത്തറിലെ കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉപകരണത്തെ ബാധിക്കാനിടയുള്ളത് കൊണ്ടാണ് ഇത്തരത്തിൽ നിർദേശം നൽകിയത്.

പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ സോഫ്റ്റ്വെയർ ഡൗൺലോഡിങ്ങും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ വികാസങ്ങൾ സമയാസമയങ്ങളിൽ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെയാണ് ആഗോള തലത്തിൽ പ്രമുഖ കമ്പനികൾക്ക് സൈബർ സുരക്ഷാ സേവനങ്ങൾ നൽകുന്ന ക്രൗഡ് സ്ട്രൈക്ക് കമ്പനി സാങ്കേതിക പ്രശ്നം നേരിട്ടത്. വിവിധ രാജ്യങ്ങളിൽ വിമാന സർവിസുകൾ, ടെലികോം കമ്പനികൾ, ബാങ്കുകൾ, മാധ്യമങ്ങൾ, ഓഹരി വിപണി തുടങ്ങിയവയുടെ പ്രവർത്തനം തടസ്സപ്പെടാൻ സംഭവം കാരണമായി. 

Tags:    
News Summary - Crowd Strike Issue: Warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.