ദോഹ: മസ്ജിദുൽ അഖ്സയിലേക്ക് ഇസ്രായേൽ സുരക്ഷ മന്ത്രി ബെൻ ഗ്വിസ് അതിക്രമിച്ചു കടന്നതിനെയും ഫലസ്തീൻ രാഷ്ട്രം എന്ന നിർദേശം തള്ളി ഇസ്രായേൽ പാർലമെന്റ് കരടുനിയമത്തിന് അംഗീകാരം നൽകിയതിനെയും ഖത്തർ അപലപിച്ചു. സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ശ്രമങ്ങളെ തുരങ്കം വെക്കുന്നതുമാണ് ഇസ്രായേൽ മന്ത്രിയുടെ കടന്നുകയറ്റം. ഗസ്സയിലെ വെടിനിർത്തൽ, ബന്ദി മോചന ചർച്ച നടക്കുന്നതിനിടെ ഇത്തരം അതിക്രമം നടത്തുന്നത് സമാധാന ശ്രമങ്ങൾ തകർക്കാനാണ്. മസ്ജിദുൽ അഖ്സയുടെ മതപരവും ചരിത്രപരവുമായ പദവി തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ ഫലസ്തീനികൾക്കെതിരെ മാത്രമല്ല ലോകമെമ്പാടുമുള്ള 200 കോടിയിലധികം മുസ്ലിംകൾക്ക് നേരെയുള്ള ആക്രമണമാണ്. കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തി അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടണമെന്നതാണ് ഖത്തറിന്റെ നിലപാെടന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.