ദോഹ: 2022 ഫുട്ബാൾ ലോകകപ്പ് വരവേൽക്കാനായി ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ പുതിയ മെഗാ പ്രമോഷനുകൾക്കു തുടക്കമായി. മികച്ച ഷോപ്പിങ് അവസരമൊരുക്കിയാണിത്.
ജനുവരി ആറ് മുതൽ ഏപ്രിൽ അഞ്ചു വരെ നീണ്ടു നിൽക്കുന്ന പ്രൊമോഷെൻറ ഭാഗമായി, ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ്, വുകൈർ എസ് ദാനിലൈ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് പ്ലാസ മാൾ (ഷോപ്പ് നമ്പർ 91), ഗ്രാൻഡ് എക്സ്പ്രസ്, പ്ലാസ മാൾ (ഷോപ്പ് നമ്പർ 170) ഏഷ്യൻ ടൗൺ , ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ എന്നിവിടങ്ങളിൽ നിരവധി ഉൽപന്നങ്ങൾക്ക് വൻ വിലക്കിഴിവ് നൽകും. ഖത്തറിലെ ഏതു ഗ്രാൻഡ് ഹൈപർമാർക്കറ്റിെൻറ ഔട്ട്ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും സമ്മാന പദ്ധതിയിൽ പങ്കാളികളാകാം. ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 1.75 കിലോഗ്രാം സ്വർണം ആണ്.
ഒരു കിലോഗ്രാം ഗോൾഡൻ ഫുട്ബാൾ ഒരാൾക്കും 250 ഗ്രാം വീതം ഗോൾഡൻ ബൂട്ട് രണ്ടു പേർക്കും 250 ഗ്രാം ഗോൾഡൻ ഗ്ലൗ ഒരാൾക്ക് എന്നിങ്ങനെയാണ് നറുക്കെടുപ്പിലൂടെ ഭാഗ്യ ശാലികളെ കാത്തിരിക്കുന്നത്. കൂടാതെ 10-20-30 പ്രമോഷൻ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിെൻറ എല്ലാ ശാഖകളിലും ആരംഭിച്ചു.
പച്ചക്കറികൾ, പഴ വർഗങ്ങൾ, ബേക്കറി, ഹോട് ഫുഡ്, ഭക്ഷ്യ ഭക്ഷ്യേതര ഉൽപന്നങ്ങൾ അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, ഫുട്വെയർ , വസ്ത്ര ശേഖരം, ആരോഗ്യ സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് 10-20-30 പ്രമോഷനുകൾക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലും സൗകര്യത്തിലും ഡിസൈൻ ചെയ്ത ഗ്രാൻഡിൽ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി തിരഞ്ഞെടുക്കാൻ തരത്തിലാണ് ഓരോ വിഭാഗവും സജ്ജമാക്കിയത്.
ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, പ്രമുഖ ഡിസൈനർമാരുടെ വസ്ത്രശേഖരം, പാദരക്ഷകൾ, ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉത്പന്നങ്ങളുടെ വ്യത്യസ്ത ശേഖരമാണുള്ളത്. ഫ്രഷ്നെസ് നിലനിർത്തിക്കൊണ്ടു ദിനേന ആകാശ മാർഗമെത്തിക്കുന്ന പഴവർഗങ്ങൾ, പച്ചക്കറി, ഇറച്ചി, മീൻ തുടങ്ങിയവയും ഗ്രാൻഡ് മാളിെൻറ പ്രത്യേകതയാണ്. എട്ടാമത് വാർഷികത്തിെൻറ ഭാഗമായ കഴിഞ്ഞ മെഗാ പ്രമോഷൻ ജനങ്ങൾക്കിടയിൽ വൻ വിജയമാക്കി തന്നതിന് ഉപഭോക്താക്കളോടു നന്ദി രേഖപ്പെടുത്തുന്നതായി റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.