ജൈവ വാൽവ്: ഖത്തർ യൂനിവേഴ്സിറ്റി ഉൾപ്പെട്ട ഗവേഷക സംഘത്തിന് നേട്ടം

ദോഹ: ജൈവ വാൽവ് വികസിപ്പിക്കുന്നതിൽ ഖത്തർ യൂനിവേഴ്സിറ്റി ഉൾപ്പെട്ട ഗവേഷക സംഘത്തിന് അഭിമാന നേട്ടം. ഹൃദയവാൽവിന് സമാനമായ ജൈവ വാൽവ് വികസിപ്പിക്കുന്നതിലാണ് ഖത്തർ യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരും ഉൾപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ ബയോസ്റ്റേജ്, ലണ്ടനിലെ ഇംപീരിയൽ കോളേജ്, ബെയ്റൂത്തിലെ അമേരിക്കൻ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് സംഘത്തിലുൾപ്പെട്ടിരിക്കുന്നത്.

മനുഷ്യ ഹൃദയത്തിൽ ഘടിപ്പിച്ചതിന് ശേഷം വലുതാകുകയും സാധാരണ ഹൃദയവാൽവ് പോലെ പ്രവർത്തിക്കുകയും ചെയ്യുമെന്നതാണ് പുതിയ കണ്ടെത്തലിെൻറ സവിശേഷത. നാനോ ടെക്നോളജി, ത്രീ ഡി പ്രിൻറിംഗ്, പുതുതായി വികസിപ്പിച്ചെടുത്ത ടിഷ്യൂ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ചാണ് പുതിയ ജൈവ വാൽവ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 

ഹൃദയത്തിൽ വെച്ചുപിടിപ്പിക്കുന്ന കൃത്രിമ വാൽവിനോട് കൂടെ തന്നെ സാധാരണ കോശങ്ങൾ കൂടി നിക്ഷേപിക്കുകയും ഈ കോശങ്ങൾ വളർന്ന് സാധാരണ വാൽവായി മാറുമ്പോൾ നേരത്തെ വെച്ചുപിടിപ്പിച്ച കൃത്രിമ വാൽവ് പൂർണമായി ദ്രവിച്ചില്ലാതാകുന്നുവെന്നും ഗവേഷകർ അവകാശപ്പെടുന്നു. മനുഷ്യ ഹൃദയത്തിൽ പുതുതായി വികസിപ്പിച്ചെടുത്ത ജൈവ വാൽവ് വെച്ചു പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഖത്തർ ഫൗണ്ടേഷനു കീഴിലുള്ള ഖത്തർ നാഷണൽ റിസർച്ച് ഫണ്ടാണ് ഗവേഷണ പദ്ധതിക്ക് ധനസഹായം നൽകിയിരിക്കുന്നത്. 

നിലവിൽ ലഭ്യമായ ലോഹ വാൽവിനേക്കാളും മൃഗങ്ങളുടെ വാൽവിനേക്കാളും നിരവധി ഗുണങ്ങളും പ്രയോജനങ്ങളുമാണ് ജൈവ വാൽവിനുള്ളത്. രോഗിയിൽ പാർശ്വ ഫലങ്ങൾ വരുത്താൻ ലോഹ, മൃഗ വാൽവുകൾ കാരണമാകുമെന്നും വളരെ കുറച്ച് കാലം മാത്രമേ ഇവ പ്രവർത്തിക്കുകയുള്ളൂവെന്നും ഖത്തർ  യൂനിവേഴ്സിറ്റി അസി. െപ്രാഫസറും ഗവേഷക സംഘത്തിെൻറ തലവനുമായ ഡോ. അൻവർ അൽ ഹസൻ പറഞ്ഞു. സ്വാഭാവിക ഹൃദയവാൽവായി മാറാൻ ജൈവ വാൽവുകൾക്ക് കഴിയുന്നതിനാൽ ദീർഘകാലം പ്രവർത്തിക്കുമെന്നും നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Jaiva valve-Qatar university-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.