ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയുടെ ഭാഗമായ ഖത്തർ എൻവയൺമെൻറ് ആൻഡ് എനർജി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സംഘം ഗവേഷണത്തിനിടെ
കോവിഡ്–19 മുൻകരുതൽ നടപടികളുടെ കാര്യക്ഷമതയെയും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിെൻറ മാനദണ്ഡങ്ങളെയും നിർണയിക്കുന്നതിൽ കണ്ടെത്തൽ പ്രധാന പങ്കുവഹിക്കും
ദോഹ: ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയുടെ ഭാഗമായ ഖത്തർ എൻവയൺമെൻറ് ആൻഡ് എനർജി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ (ക്വീറി) ആഭിമുഖ്യത്തിൽ നഗരസഭയുടെ മലിനജലത്തിൽ കോവിഡ്–19െൻറ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിന് തുടക്കം കുറിച്ചു. പൊതു മരാമത്ത് വകുപ്പ് അശ്ഗാൽ, വെയ്ൽ കോർണെൽ മെഡിസിൻ ഖത്തർ, ഖത്തർ ബയോമെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയുമായി സഹകരിച്ചാണ് ഗവേഷണം ആരംഭിച്ചിരിക്കുന്നത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ സയൻറിഫിക് റെഫറൻസ് ആൻഡ് റിസർച് ടാസ്ക്ഫോഴ്സിെൻറ കോവിഡ്–19മായി ബന്ധപ്പെട്ട പാരിസ്ഥിതിക പരിശോധനയുടെ പ്രാരംഭ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡ്–19 വൈറസ് ബാധയുണ്ടായാൽ മനുഷ്യ മാലിന്യങ്ങളിലൂടെ വൈറസിെൻറ അവശിഷ്ടങ്ങൾ പുറന്തള്ളപ്പെടുന്നുണ്ട്. അതിനാൽ മലിനജലം പരിശോധിക്കുന്നതിലൂടെ വൈറസുകളുടെ സാന്നിധ്യത്തിെൻറ അളവ് എത്രത്തോളമുണ്ടെന്ന് ഗവേഷണത്തിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്വീറിയുടെ ഗവേഷണ പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ പരിശോധനക്കാവശ്യമായ വിവിധ വേസ്റ്റ് വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറിൽനിന്നുള്ള മലിനജല സാമ്പ്ളുകൾ അശ്ഗാൽ കൈമാറിയിട്ടുണ്ട്.
കോവിഡ്–19െൻറ സാന്നിധ്യം കണ്ടെത്തുന്നതിന് മലിനജലം നിരീക്ഷിക്കുകയെന്നത് മഹാമാരിക്കെതിരായ പോരാട്ടം ശക്തമാക്കാനും രോഗം എങ്ങനെ പടരുന്നെന്ന് കണ്ടെത്താനും പൊതുജനാരോഗ്യ മന്ത്രാലയത്തെ സഹായിക്കുന്നു. ഇത് കോവിഡ്–19 മുൻകരുതൽ നടപടികളുടെ കാര്യക്ഷമതയെയും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിെൻറ മാനദണ്ഡങ്ങളെയും നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. വൈറസിെൻറ രണ്ടാം വരവ് സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ മുന്നറിയിപ്പ് നൽകാനും ഇത് ഏറെ പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.