ദോഹ: ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ കാമ്പസുകൾ തുറക്കാൻ പദ്ധതിയിടുന്നതായി ഖത്തർ യൂനിവേഴ്സിറ്റി അറിയിച്ചു. ഖത്തർ യൂനിവേഴ്സിറ്റി പ്രസിഡൻറ് ഡോ. ഹസൻ റാഷിദ് അൽ ദിർഹമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഖത്തർ യൂനിവേഴ്സിറ്റിയിൽ ഖത്തർ യൂനിവേഴ്സിറ്റി ടെക്നിക്കൽ കമ്പനി ഉൾപ്പെടുന്ന പ്രത്യേക സാങ്കേതിക, ഗവേഷണ വിഭാഗം സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് അൽ ദിർഹം വ്യക്തമാക്കി. ശൂറാ കൗൺസിലിന് മുമ്പാകെ ഖത്തർ യൂനിവേഴ്സിറ്റിയുടെ ഭാവി പരിപാടികൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഖത്തർ യൂനിവേഴ്സിറ്റിയുടെ കീഴിൽ യൂനിവേഴ്സിറ്റി നോളജ് ഗ്രൂപ് സ്ഥാപിക്കാനും സർക്കാർ ഏജൻസികൾക്കായി കൺസൽട്ടൻസി ഓഫിസ് തുറക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഖത്തർ യൂനിവേഴ്സിറ്റിയുടെ 2018 മുതൽ 2022 വരെയുള്ള കാലയളവിൽ നടപ്പാക്കിയ പദ്ധതികളും ഭാവി പരിപാടികളും ശൂറാ കൗൺസിലിന് മുമ്പാകെ അദ്ദേഹം വിശദീകരിച്ചു. ഖത്തറിെൻറ തനത് പാരമ്പര്യത്തിനും പൈതൃകത്തിനും സ്വത്വത്തിനും അറബ്, ഇസ്ലാമിക മൂല്യങ്ങൾക്കും ഉൗന്നൽ നൽകിയാണ് ഖത്തർ യൂനിവേഴ്സിറ്റി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂനിവേഴ്സിറ്റി അധ്യാപകർക്കിടയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നത് സംബന്ധിച്ച് ശൂറാ കൗൺസിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.