ഖത്തരി സുരക്ഷാ സേന പരിശീലനത്തിൽ

പാരാലിമ്പിക്സ് സുരക്ഷക്കൊരുങ്ങി ഖത്തരി സെക്യൂരിറ്റി ഫോഴ്സ്

ദോഹ: പാരിസ് ഒളിമ്പിക്സിലെ സ്തുത്യർഹമായ സേവനത്തിനു പിന്നാലെ ആഗസ്റ്റ് 28ന് കൊടിയേറുന്ന പാരാലിമ്പിക്സിന്റെ സുരക്ഷാ തയാറെടുപ്പുകൾ ആരംഭിച്ച് ഖത്തരി സെക്യൂരിറ്റി ഫോഴ്സ്. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെ നീണ്ടുനിന്ന ഒളിമ്പിക്സിൽ ഖത്തർ സുരക്ഷാ സേനയുടെ സേവനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ഒളിമ്പിക്സിന്റെ വി.വി.ഐ.പി സെക്യൂരിറ്റി മുതൽ വിമാനത്താവളങ്ങൾ, സ്റ്റേഡിയങ്ങൾ, കാണികളുടെ മേഖലകൾ, ഒളിമ്പിക്സ് വില്ലേജ് എന്നിവിടങ്ങളിലും മറ്റുമായി ഖത്തരി ആഭ്യന്തര സുരക്ഷാ സേനയുടെ നേതൃത്വത്തിൽ സേവനം ഉറപ്പാക്കി. ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ടു വരെയാണ് പാരാലിമ്പിക്സ് നടക്കുന്നത്.

ഒളിമ്പിക്സ് കൊടിയിറങ്ങിയ അതേ വേദികളിൽ തന്നെയാണ് ഈ കായിക പോരാട്ടവും. ലോകകപ്പ് ഫുട്ബാളിന്റെ പരിചയ സമ്പത്തും, അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളുമായാണ് ഖത്തരി സേനാ വിഭാഗങ്ങൾ ഒളിമ്പിക് വേദിയിൽ സജീവമായത്.

Tags:    
News Summary - Qatari security force to ensure protection of Paralympics event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.