ജിദ്ദ: ഈ ഭൂമിയിൽ വിശ്വാസികൾ പ്രവാസികളെപ്പോലെയാണെന്നും യഥാർഥ ജീവിതമായ പാരത്രിക ജീവിതത്തിനുള്ള തയാറെടുപ്പുകളാണ് ഇവിടെ നടത്തേണ്ടതെന്നും ഇസ്ലാഹി പ്രഭാഷകൻ ചുഴലി സലാഹുദ്ദീൻ മൗലവി അഭിപ്രായപ്പെട്ടു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ ‘മോക്ഷം ആഗ്രഹിക്കുന്നവർക്കുള്ള ഉപദേശം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകൻ പഠിപ്പിച്ചത് ഈ ലോകം മധുരമുള്ളതും പച്ചപ്പ് നിറഞ്ഞതുമാണ്. ആഘോഷങ്ങൾക്ക് പോലും നല്ല വസ്ത്രങ്ങളെടുക്കാതെയും പലപ്പോഴും നല്ല ഭക്ഷണം കഴിക്കാതെയുമൊക്കെ ഭാവിയിലെ ജീവിതത്തിന് വേണ്ടി പ്രവാസികൾ ഒരുങ്ങുന്ന രീതിയിൽ തന്നെ ഈ ലോകത്തെ പല സുഖങ്ങളും ത്യജിച്ചുകൊണ്ട് പാരത്രികമോക്ഷത്തിന് വേണ്ടി നമ്മൾ ഒരുങ്ങേണ്ടതുണ്ട്. ഈ ലോകത്തുള്ള സകല ഓഫറുകളിലും നൂറു ശതമാനം വിശ്വസിക്കുന്ന നമ്മൾ പലപ്പോഴും ശാശ്വത ജീവിതത്തിലുള്ള ഓഫറുകളെക്കുറിച്ച് സംശയാലുക്കളാണ്. അതിനാൽ നമ്മൾ വിശ്വാസം എപ്പോഴും പുതുക്കിക്കൊണ്ടേയിരിക്കണമെന്നും അദ്ദേഹം ഉണർത്തി. ചടങ്ങിൽ അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും ഇസ്സുദ്ദീൻ സ്വലാഹി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.