റിയാദ്: പ്രവാസി സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസഫ് അതിരുങ്കലിന്റെ ആറാമത് കഥാസമാഹരമായ ‘ജോസഫ് അതിരുങ്കലിന്റെ കഥകള്‍’ പ്രകാശനം ചെയ്തു. റിയാദ് ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും ഐക്യരാഷ്ട്ര പരിസ്ഥിതി വിഭാഗം തലവനുമായ ഡോ. മുരളി തുമ്മാരുകുടി അലിഫ് സ്കൂൾ ഡയറക്ടര്‍ ലുഖ്മാന് അഹ്മദിന് കോപ്പി നല്കി പ്രകാശനം നിർവഹിച്ചു.
‘പ്രതീക്ഷയുടെ പെരുമഴയില്‍’ (വീനസ് പ്രസ്), ‘പുലിയും പെണ്‍കുട്ടിയും’ (റെയിന്‍ബോ പബ്ലിക്കേഷന്‍സ്), ‘ഇണയന്ത്രം’ (സാഹിത്യ പ്രവര്‍ത്തകസംഘം), ‘പാപികളുടെ പട്ടണം’ (ചിന്ത പബ്ലിക്കേഷന്‍സ്), ‘ഗ്രിഹർ സാംസയുടെ കാമുകി’ (പൂർണ പബ്ലിക്കേഷൻസ്) എന്നിവയാണ് ജോസഫ് അതിരുങ്കലിന്റെ മറ്റു കൃതികള്‍. ആധുനിക മനുഷ്യന്റെ ദാര്‍ശനിക സമസ്യകളെ ആവിഷ്കരിക്കുന്ന ‘മിയ കുള്‍പ്പ’ എന്ന നോവല്‍ ഈ വര്‍ഷം പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.