ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ പരിപാടി എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ചെറിയൊരു രോഗാണു ലോകം മുഴുവൻ മാറ്റം വരുത്തിയ ഈ കാലത്ത് സാമൂഹിക അകലം പാലിക്കാൻ സൃഷ്ടികളോട് പറഞ്ഞപ്പോൾ, സ്രഷ്ടാവിനോട് എല്ലാ മതസ്ഥരും കൂടുതൽ അടുത്ത സമയമാണ് ലോക്ഡൗൺ കാലമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറും മുൻ പ്രവാസികാര്യമന്ത്രിയുമായ എം.എം. ഹസ്സൻ പറഞ്ഞു. ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി 'ഓർമയിലെ ഹജ്ജ് സേവനങ്ങൾ' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങൾ അടഞ്ഞു കിടന്നപ്പോൾ ഹൃദയകവാടങ്ങൾ പ്രാർഥനക്കായി തുറന്നു. ലക്ഷോപലക്ഷം തീർഥാടകർ ഒരുമിച്ചു കൂടി പ്രാർഥന നിർവഹിച്ചിരുന്ന ഹജ്ജ് ഈ വർഷം 1000 പേരുടെ ഹജ്ജായി മാറി. കഴിഞ്ഞ കാലങ്ങളിൽ ഹജ്ജ് വളൻറിയർമാരുടെ സേവനങ്ങൾ നേരിട്ട് അനുഭവിച്ച വ്യക്തി എന്നനിലക്ക് അവരുടെ പ്രവർത്തനം മഹത്തരമാണെന്ന് തനിക്ക് പറയാനാകും. വൈറസിനെക്കാളും വേഗത്തിൽ വർഗീയ വൈറസിനെ പടർത്താനാണ് സർക്കാറുകൾ ശ്രമിക്കുന്നത്. മുഴുവൻ ശ്രദ്ധയും ഈ മഹാമാരിയെ നേരിടാൻ ഉപോയോഗിക്കേണ്ട ഘട്ടത്തിൽ പോലും വർഗീയത പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാറിെൻറ നിലപാട് അപലനീയമാണ്.
കേരള സർക്കാറാവട്ടെ ഈ രോഗത്തെ വിൽപനച്ചരക്കാക്കുന്ന സമീപനമാണ് സ്വികരിക്കുന്നതെന്നും എം.എം. ഹസ്സൻ പറഞ്ഞു. ഓൺലൈൻ പരിപാടിയിൽ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. മനോജ് മാത്യു അടൂരും ശ്രീജിത് കണ്ണൂരും ഹജ്ജ് സേവന പ്രവർത്തനങ്ങളുടെ വിഡിയോ പ്രദർശിപ്പിച്ചു. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട പുന്ന നൗഷാദിനെ അനുസ്മരിച്ച് യൂനുസ് കാട്ടൂർ സംസാരിച്ചു. കെ.എം. ശരീഫ് കുഞ്ഞു, സി.എം. കുഞ്ഞി കുമ്പള റിയാദ്, ബിജു കല്ലുമല ദമ്മാം, അഷ്റഫ് കുറ്റിച്ചാൽ അബഹ, റഷീദ് കൊളത്തറ, ചെമ്പൻ മൊയിതീൻ കുട്ടി, ഷാനിയാസ് കുന്നിക്കോട് മക്ക, ചെമ്പൻ അബ്ബാസ്, ഷുക്കൂർ വക്കം, സാക്കിർ ഹുസൈൻ എടവണ്ണ, മാമ്മദ് പൊന്നാനി, അലി തേക്കുതോട്, അബ്ദുൽ മജീദ് നഹ, സഹീർ മഞ്ഞാലി, ഹമീദ് പേരുംപറമ്പിൽ, ടി.കെ. അഷ്റഫ്, ഷമീർ നദ്വി കുറ്റിച്ചാൽ, റഫീഖ് മൂസ, ജലീൽ മുഹമ്മദ് (ആന്ധ്രപ്രദേശ്), നൗഷീർ കണ്ണൂർ, ഷാജി ചുനക്കര, അഹമ്മദ് ചെമ്പൻ, മുജീബ് മൂത്തേടത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.