ജിദ്ദ: സൗദി അറേബ്യയിൽ ഹരിതവത്കരണത്തിന് ഒരുകോടി വൃക്ഷത്തൈകൾ നടും. രാജ്യത്തെ വിവിധ മേഖലകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം കാമ്പയിൻ ആരംഭിച്ചു. രാജ്യത്തെ മുഴുവൻ ഭാഗങ്ങളിലുമായി 165 സ്ഥലങ്ങളിലാണ് ദേശീയ സസ്യസംരക്ഷണ കേന്ദ്രത്തിെൻറയും പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയും ഇത്രയും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ പോകുന്നത്.
ഇതിൽ 37 സ്ഥലങ്ങൾ മന്ത്രാലയത്തിേൻറതാണ്. സസ്യസംരക്ഷണം വികസിപ്പിക്കുക, മരുഭൂമീകരണം കുറക്കുക, പരിസ്ഥിതിയിലെ ജൈവവൈവിധ്യത്തെ പുനഃസ്ഥാപിക്കുക, നശിച്ച സസ്യജാലങ്ങൾ വീണ്ടും നട്ടുവളർത്തുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് കാമ്പയിനെന്ന് മന്ത്രാലയം വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണവും ജീവിതനിലവാരം ഉയർത്തുകയും പരിസ്ഥിതി സംരക്ഷണ സംസ്കാരം ആളുകളിലുണ്ടാക്കുകയും കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കും. ഇത്തരം ചെടികളുടെ തൈകൾ നഴ്സറികളിൽ ലഭ്യമാക്കിയിട്ടുണ്ട്. ദേശീയ പാർക്കുകളിലും മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.