റിയാദ്: തുറന്ന ജയിലിലെന്ന പോലെ ജനിച്ച നാട്ടിൽ കഴിയേണ്ടി വന്ന ഒരു ജനതയുടെ സ്വാഭാവിക പ്രതിരോധമാണ് ഫലസ്തീനിൽ കാണുന്നതെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമം അഭിപ്രായപ്പെട്ടു. ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ അധിനിവേശത്തിെൻറ ചരിത്രമറിയാത്തവർ നിർമിക്കുന്ന പുതുകഥകൾ തള്ളിക്കളയണമെന്നും സംഗമം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.
ഫലസ്തീൻ ജനത കാണിച്ച മാനവസ്നേഹത്തിെൻറയും ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിെൻറയും ലോകരാജ്യങ്ങൾ കാണിക്കുന്ന യുദ്ധക്കൊതിയുടെയും ചരിത്രങ്ങൾ വിവരിച്ച് ഐ.സി.എഫ് സെൻട്രൽ പ്രൊവിൻസ് വെൽഫെയർ ആൻഡ് സർവിസ് സെക്രട്ടറി സൈനുദ്ദീൻ കുനിയിൽ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. ഐ.സി.എഫ് സെൻട്രൽ പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ അധ്യക്ഷത വഹിച്ചു.
ഐ.സി.എഫ് സൗദി വിദ്യാഭ്യാസ വിഭാഗം പ്രസിഡൻറ് ഉമർ പന്നിയൂർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ദഅവ സെക്രട്ടറി മുഹമ്മദ് ബഷീർ മിസ്ബാഹി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എം.സി.സി റിയാദ് സെൻട്രൽ സെക്രട്ടറി എ.യു. സിദ്ദീഖ്, ആർ.എസ്.സി നാഷനൽ കമ്മിറ്റി അംഗം നൗഷാദ് എന്നിവർ സംസാരിച്ചു. സെൻട്രൽ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും സംഘടനാകാര്യ സെക്രട്ടറി അസീസ് പാലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.