കെ.പി.സി.സി വക്താവ് അഡ്വ. അനില്‍ ബോസിന് റിയാദ് ആലപ്പുഴ ജില്ല കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
റിയാദ്: ഇൻഡ്യ മുന്നണി രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കെ.പി.സി.സി വക്താവ് അഡ്വ. അനില്‍ ബോസ്. 1990ല്‍ ചന്ദ്രശേഖര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുക്കുമ്പോള്‍ ജനതാദള്‍ പാര്‍ട്ടിയുടെ ഏക പാര്‍ലമെന്റ് അംഗമായിരുന്നു അദ്ദേഹം. ഇത്തരം ചരിത്രമുളള ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണിക്ക് കേവല ഭൂരിപക്ഷം നേടുക എന്നത് അസാധ്യമായ കാര്യമല്ല.
ഇതിനായി കാത്തിരിക്കുകയാണെന്നും അനില്‍ ബോസ് വ്യക്തമാക്കി. റിയാദ് ഒ.ഐ.സി.സി ആലപ്പുഴ ജില്ലാകമ്മിറ്റി ഒരുക്കിയ ‘ഡിന്നര്‍ വിത് അനില്‍ ബോസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥന് അധ്യക്ഷത വഹിച്ചു.
ഡോ. മന്മോഹന് സിങ്ങിന്റെ നേതൃത്വത്തില്‍ യു.പി.എ സര്‍ക്കാര്‍ വികസന പദ്ധതികളും സാമൂഹികക്ഷേമ പരിപാടികളും നടപ്പാക്കിയെന്നും അനിൽ ബോസ് പറഞ്ഞു. റൂറല്‍ എംപ്ലോയ്മെന്റ് ഗാരന്റി ആക്ട്, റൈറ്റ് റ്റു ഇന്‍ഫര്‍മേഷന്‍ ആക്ട്, റൂറല്‍ ഹെൽത്ത് മിഷന്, ഭക്ഷ്യസുരക്ഷ തുടങ്ങി നൂറുകണക്കിന് പദ്ധതികളാണ് നടപ്പാക്കിയത്.
എന്നാല്‍, ഇതിന്റെ പ്രചാരണം ഏറ്റെടുത്ത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ജോഡോയാത്ര ജനങ്ങളെ കേള്‍ക്കാനാണ് കാല്നടയാത്രയാക്കിയത്. ഇത് ഫലം ചെയ്തതായും യാത്രാ അംഗം കൂടിയായിരുന്ന അനില്‍ ബോസ് പറഞ്ഞു.
മജീദ് ചിങ്ങോലി അനിൽ ബോസിനെ പൊന്നാട അണിയിച്ചു. ശരത് സ്വാമിനാഥന് ഉപഹാരം സമ്മാനിച്ചു. സുഗതന് നൂറനാട് അഡ്വ. അനില്‍ ബോസിനെ സദസിന് പരിചയപ്പെടുത്തി. പ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. നൗഷാദ് കറ്റാനം, അനീഷ് ഖാന്, സെയ്ഫ് കായംകുളം, ഷിബു ഉസ്മാന്, മുജീബ് കായംകുളം, അഷ്റഫ് കായംകുളം, അബ്ദുല്‍ വാഹിദ്, ആഘോഷ് ശശി, ജിന്റോ തോമസ്, മൃദുല വിനീഷ്, ശരണ്യ ആഘോഷ് എന്നിവര്‍ നേതൃത്വം നല്കി.
ഒ.ഐ.സി.സി ഭാരവാഹികളായ സജീര്‍ പൂന്തുറ, ഷംനാദ് കരുനാഗപ്പളളി, റഹ്മാന് മുനമ്പത്ത്, ഷാനവാസ് മുനമ്പത്ത്, ബാലുക്കുട്ടന്‍, ഷഫീക് പുരക്കുന്നില്‍, ശിഹാബ് കൊട്ടുകാട് എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു. ജോമോന് ഓണമ്പള്ളില്‍ സ്വാഗതവും അനീസ് കാര്‍ത്തികപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.