ഈ വർഷത്തെ ഹജ്ജിനെത്തിയ തീർഥാടകരിലെ അവസാന സംഘത്തിന് മദീന വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ
മദീന: ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ അവസാന സംഘത്തിന് മദീനയിൽ ഉജ്ജ്വല യാത്രയയപ്പ്. ഇന്തോനേഷ്യയിലെ കാർതജതിയിലേക്കുള്ള തീർഥാടകർ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സൗദി എയർലൈൻസ് (സൗദിയ) വിമാനത്തിൽ പുറപ്പെട്ടു.
320 പേരാണ് സംഘത്തിലുള്ളത്. ഹജ്ജിന്റെയും സന്ദർശനത്തിന്റെയും ചടങ്ങുകൾ അനായാസമായും ആശ്വാസത്തോടെയും പൂർത്തിയാക്കിയശേഷം നിറഞ്ഞ സംത്യപ്തിയോടും സന്തോഷത്തോടുമാണ് തീർഥാടകരുടെ മടക്കയാത്ര. ഇത് ഈ വർഷത്തെ ഹജ്ജ് സീസണിലെ സൗദി എയർലൈൻസിന്റെ 74 ദിവസം നീണ്ടുനിന്ന ഹജ്ജ് പ്രവർത്തന പ്രവർത്തനങ്ങളുടെ സമാപനം കൂടിയായിരുന്നു.
തീർഥാടകർക്ക് ഏറ്റവും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകാനും ആശ്വാസത്തോടും സമാധാനത്തോടും ഹജ്ജ്, ഉംറ കർമങ്ങൾ പൂർത്തിയാക്കാൻ എല്ലാ മേഖലയിലും ഏറ്റവും ഉയർന്ന സേവനങ്ങളും മികച്ച സംവിധാനങ്ങളുമാണ് സൗദി ഭരണകൂടം ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.