മൻസൂർ പെരിഞ്ചിരി, അബ്ദുൽകരീം വാരിയത്ത്, മുനീർ പെരിഞ്ചിരി, ജാഫർ ഫൈസി കാളാവ്
ജിദ്ദ: ‘വിപുലമായ പങ്കാളിത്തം കരുത്തുറ്റ കമ്മിറ്റികൾ’ എന്ന ശീർഷകത്തിൽ ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ത്രിതല സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജിദ്ദ മക്കരപറമ്പ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ കൗൺസിൽ മീറ്റ് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ് അറക്കൽ അധ്യക്ഷത വഹിച്ചു.
ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് ആരംഭിച്ച പരിപാടിയിൽ മക്കരപറമ്പ പഞ്ചായത്ത് മുസ്ലിംലീഗ് മുൻ പ്രസിഡന്റ് മൂത്തോടൻ ഹസ്സൻ, ജിദ്ദ മങ്കട മണ്ഡലം കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് സമദ് മൂർക്കനാട്, ജിസാൻ കെ.എം.സി.സി നേതാവും ചരിത്രകാരനുമായ അബ്ദുറഹിമാൻ കുറ്റികാട്ടിൽ, മണ്ഡലം കെ.എം.സി.സി എക്സിക്യൂട്ടിവ് അംഗം സി.കെ. ഗദ്ദാഫി എന്നിവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്ത നാസർ മച്ചിങ്ങലിനെ ചടങ്ങിൽ ആദരിച്ചു. കമ്മിറ്റിയുടെ പ്രവർത്തന, സാമ്പത്തിക റിപ്പോർട്ട് സെക്രട്ടറി നൗഷാദ് വെങ്കിട്ട അവതരിപ്പിച്ചു. ‘പ്രവാസവും കെ.എം.സി.സിയും മക്കരപറമ്പ കെ.എം.സി.സി യുടെ പ്രവർത്തനങ്ങളും’ എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. ഈ വർഷത്തെ ഹജ്ജിന് പഞ്ചായത്തിൽനിന്നും വളന്റിയർമാരായി സേവനം ചെയ്ത ഖാലിദ് വാഴേങ്ങൽ, അഫ്സൽ നാറാണത്ത്, റഊഫ് തങ്കയത്തിൽ എന്നിവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ കൈമാറി.
നാഷനൽ, സെൻട്രൽ കെ.എം.സി.സി കമ്മിറ്റി സുരക്ഷാ പദ്ധതി ഫോറം വിതരണ പഞ്ചായത്ത് തല ഉദ്ഘാടനം നാസർ മച്ചിങ്ങൽ നിർവഹിച്ചു. തെരഞ്ഞെടുപ്പ് റിട്ടേണിങ് മണ്ഡലം ഓഫിസറായി ഇ.സി. അഷ്റഫും നിരീക്ഷകനായി എ.സി. മുജീബും പുതിയ കമ്മിറ്റി രൂപവത്കരണത്തിനു നേതൃത്വം നൽകി. ജാഫർ ഫൈസി, സലാഹുദ്ദീൻ തങ്കയത്തിൽ, ലത്തീഫ് അമ്പലകുത്ത്, ടി.ടി. അഷ്റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നൗഷാദ് വെങ്കിട്ട സ്വാഗതവും ഹൈദർ അലി മാരാത്ത് നന്ദിയും പറഞ്ഞു.
കരീം വാരിയത്ത് ഖിറാഅത്ത് നടത്തി. പുതിയ ഭാരവാഹികൾ: മൻസൂർ പെരിഞ്ചിരി (പ്രസി.), അബ്ദുൽകരീം വാരിയത്ത് (ജന. സെക്ര.), മുനീർ പെരിഞ്ചിരി (ട്രഷറർ), ഷമീം ജൗഹർ വേങ്ങശേരി, ഉസ്മാൻ ഏറുമ്പത്, ശറഫുദ്ദീൻ അറക്കൽ, എം.വി. ഇക്ബാൽ (വൈസ് പ്രസി.), മൻസൂർ മുളിയത്തൊടി, റാഫി കാച്ചിനിക്കാട്, കെ.പി. മുഹമ്മദ് ആസിഫ്, വി.കെ. സാദിഖ് (സെക്രട്ടറി), ജാഫർ ഫൈസി കാളാവ് (ഉപ. സമിതി ചെയർമാൻ), കുഞ്ഞിമുഹമ്മദ് അറക്കൽ, ഖാലിദ് വാഴേങ്ങൽ, ലത്തീഫ് അമ്പലകുത്ത് (ഉപദേശക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.