ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും നല്ല ചർച്ചകൾ നടത്തിയതായി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ . യമനിൽ ഐക്യരാഷ്ട്രസഭയുടെ മുൻകൈയ്യിൽ യുദ്ധവിരാമം കുറിക്കാനായതിലും അത് നിലനിർത്തുന്നതിലും സൗദി അറേബ്യ വലിയ സഹായം നൽകിയതായും വെടിനിർത്തൽ ഉടമ്പടിയെ പിന്തുണയ്ക്കുന്നതിൽ വഹിച്ച പങ്ക് ശ്ലാഘനീയമാണെന്നും ബൈഡൻ പറഞ്ഞു.
വെടിനിർത്തൽ ഉടമ്പടി കൂടുതൽ ആഴത്തിലാക്കാനും അതിെൻറ കാലാവധി നീട്ടാനും സൗദി നേതൃത്വത്തോട് താൻ സമ്മതം അറിയിച്ചെന്നും ബൈഡൻ വെളിപ്പെടുത്തി. ഇറാനെയും മേഖലയിലെ അവരുടെ ഭീഷണികളെയും നേരിടാനും സൗദി അറേബ്യക്ക് സ്വന്തം നിലക്കുള്ള സുരക്ഷിതത്വം ഉറപ്പുവരുത്താനും ആവശ്യമായ പിന്തുണ നൽകാൻ സമ്മതിച്ചതായും ബൈഡൻ സ്ഥിരീകരിച്ചു. ചെങ്കടലിലെ തിറാൻ ദ്വീപിൽ അമേരിക്കൻ സൈന്യം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമാധാന സേന പിൻവാങ്ങുമെന്നും ബൈഡൻ സൗദി നേതൃത്വത്തോട് സമ്മതിച്ചു.
നിലവിൽ ഈജിപ്തിെൻറ അധീനതയിലായ തിറാൻ, സനാഫിർ ദ്വീപുകൾ ഇനി സൗദി അറേബ്യയുടേതായി മാറും. വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനുമായി ഈ ദ്വീപുകളെ ഉപയോഗപ്പെടുത്താൻ സൗദിക്ക് ഇതോടെ കഴിയും. ആഗോള ഊർജ സുരക്ഷയെക്കുറിച്ചും സാമ്പത്തിക വളർച്ചക്ക് ആവശ്യമായ നിലയിൽ എണ്ണ വിതരണം ക്രമീകരിക്കുന്നത് സംബന്ധിച്ചും സൗദി നേതൃത്വവുമായി ചർച്ച നടത്തിയതായും ബൈഡൻ പറഞ്ഞു.
അമേരിക്കയിലേക്കുള്ള എണ്ണ വിതരണം വർധിപ്പിക്കാൻ തനിക്ക് കഴിയുന്നതെല്ലാം ചെയ്തതായും ബൈഡൻ പറഞ്ഞു. അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യയുടെ ഹരിതവത്കരണം, സൗരോർജം, കാർബൺ നിർഗമനം കുറയ്ക്കൽ പദ്ധതികളെ ഏകോപിപ്പിക്കും. ഇത് അമേരിക്കൻ കമ്പനികൾക്ക് സഹായമായി മാറും. ഫൈവ് ജി ഇന്റർനെറ്റ് സാങ്കേതിക വിദ്യയിലെ പങ്കാളിത്തത്തിന് വാഷിങ്ടണും റിയാദും തമ്മിൽ കരാറുണ്ടെന്നും ബൈഡൻ വെളിപ്പെടുത്തി. റഷ്യയ്ക്കും ചൈനയ്ക്കും വേണ്ടി മധ്യപൗരസ്ത്യ മേഖലയിൽ ഒരു ശൂന്യത അവശേഷിപ്പിക്കില്ലെന്ന് മറ്റൊരു സന്ദർഭത്തിൽ ബൈഡൻ പറഞ്ഞു. സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ സൗദി കിരീടാവകാശി ഇതിനകം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.