ജിദ്ദ: ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഇരകളാണ് ഫലസ്തീൻ ജനതയെന്ന് ജിദ്ദ നവോദയ കിലോ അഞ്ച് ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു. പി. ബിജു നഗറിൽ നടന്ന സമ്മേളനം ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഏരിയ സമ്മേളന റിപ്പോർട്ട് സെക്രട്ടറി സൈദ് മുഹമ്മദും സംഘടന റിപ്പോർട്ട് നവോദയ ജിദ്ദ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കരയും അവതരിപ്പിച്ചു.
നവാസ് മർജാൻ, ഷംനാസ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഹാജ, അൽഫിയ നിസാർ, രമ്യ എന്നിവർ സമ്മേളനം നിയന്ത്രിച്ചു. നൗഷാദ് എറണാകുളം, ഫൈസൽ, റഫീഖ്, അഡ്വ. ഷംസുദ്ദീൻ, ഇബ്രാഹിം, ഷിഹാബ് എന്നിവർ വിവിധ സബ് കമ്മിറ്റികളുടെ ചുമതല വഹിച്ചു. അടുത്ത രണ്ടു വർഷത്തേക്കുള്ള 21 അംഗ പുതിയ കമ്മിറ്റിയുടെ പാനൽ കിലോ അഞ്ച് ഏരിയ രക്ഷാധികാരി നാസർ പന്മന അവതരിപ്പിച്ചു.
നവോദയ പ്രസിഡൻറ് കിസ്മത് മമ്പാട്, ട്രഷറർ സി.എം. അബ്ദുറഹ്മാൻ, രക്ഷാധികാരി സമിതി അംഗം ആസിഫ് കരുവാറ്റ, ജലീൽ ഉച്ചാരക്കടവ്, അബ്ദുല്ല മുല്ലപ്പള്ളി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനുപമ ബിജുരാജ്, മുസാഫർ പാണക്കാട്, ഹഫ്സ മുസാഫർ, അനസ് ബാവ, മുനീർ പാണ്ടിക്കാട്, അമീൻ വേങ്ങൂർ, ജിജോ അങ്കമാലി എന്നിവർ സംസാരിച്ചു. രതീഷ് മുത്തു സ്വാഗതവും സൈദ് മുഹമ്മദ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: രാജൻ (പ്രസി), നവാസ് മർജാൻ, ഇബ്രാഹിം (വൈ. പ്രസി), സൈദ് മുഹമ്മദ് (ജന. സെക്ര), ഹാജ തിരുവനന്തപുരം, ഷംനാസ് കൈമലശ്ശേരി (ജോ. സെക്ര), സന്തോഷ് (ട്രഷ), ഹരി നമ്പ്യാർ (കുടുംബവേദി കൺ), ആഷ അസീസ് (വനിതവേദി കൺ), ഫൈസൽ കരുനാഗപ്പള്ളി (യുവജനവേദി കൺ), അൽഫിയ നിസാർ (കലാവേദി കൺ), രമ്യ (ജോ. കൺ), അഡ്വ. ഷംസുദ്ദീൻ (ജീവകാരുണ്യം കൺ), ശിഹാബ് (സ്പോർട്സ് കൺ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.