ജിദ്ദ: ഹിജ്റ പുതുവർഷത്തേക്കുള്ള ഇരുഹറം കാര്യാലയത്തിെൻറ പ്രവർത്തന പദ്ധതി ഏറ്റവും മഹത്തായതും വലുതുമായിരിക്കുമെന്ന് മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ ഇരുഹറമുകളിലും 10 കോടി വിശ്വാസികൾക്കും സന്ദർശകർക്കും സേവനം നൽകാനാണ് ലക്ഷ്യമിടുന്നത്. പുതിയ വർഷത്തിെൻറ തുടക്കത്തിൽ പദ്ധതി പ്രഖ്യാപിക്കും.
ഇരുഹറം ചരിത്രത്തിലെ ഏറ്റവും വലുതായിരിക്കും ഇത്. അന്താരാഷ്ട്ര നിലവാരമുള്ള സൂചകങ്ങളുടെയും പ്രകടന നിലവാരത്തിെൻറയും അടിസ്ഥാനത്തിൽ വിവിധ സ്മാർട്ട് സേവനങ്ങളെയും സാങ്കേതിക സംവിധാനങ്ങളെയും സംയോജിപ്പിച്ച സമ്പൂർണ പ്രവർത്തന പദ്ധതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പദ്ധതി ആധുനികവും വികസിതവുമായ സംവിധാനങ്ങളെ ആശ്രയിച്ചിരിക്കും. ‘വിഷൻ 2030’ന് അനുസൃതമായി ഇരുഹറമുകളും സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റത്തിന് അനുസൃതമായാണ് തയാറാക്കിയിരിക്കുന്നത്.
പുതിയ പദ്ധതി എല്ലാ മേഖലകൾക്കും സേവന സംവിധാനത്തിനുമുള്ള സമഗ്ര വികസന തീരുമാനങ്ങൾക്കൊപ്പം ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിൽ യുവാക്കളെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിനുള്ള അവസരങ്ങൾ വർധിക്കുന്നതായിരിക്കും.
ഭരണകൂടത്തിെൻറ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനും തീർഥാടകരുടെ സൗകര്യം ഉറപ്പാക്കുന്നതിനുമായി മികച്ച സേവനങ്ങൾ നൽകുന്നതുമായിരിക്കും പുതിയ പദ്ധതിയെന്നും ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.